Saturday, December 20, 2014

'മോഷണം'

'മോഷണം'



മോഷണം പാപമാണെന്നു നമുക്കൊക്കെ അറിയാം. എന്നാൽ പാപകരമല്ലാത്ത 'മോഷണ'വുമുണ്ട്. ഇങ്ങനെ ഒന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇങ്ങനെ ഒന്ന് നിങ്ങൾ വായിച്ചിട്ടോ ചിന്തിച്ചിട്ടോ ധ്യാനിച്ചിട്ടോ ഉണ്ടോ? "നിങ്ങൾ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ.... അരുത്." (ലേവ്യർ 19/ 11). എന്നാണ് കല്പ്പന.
ഉടമ കാണാതെ ഒരു വസ്തു ആരെങ്കിലും കൈവശപ്പെടുത്തുന്നതിനെയാണല്ലോ മോഷണം എന്ന് പറയുന്നത്. എന്നാൽ നിയമാവർത്തന പുസ്തകം 23/ 24,25 വചനങ്ങൾ പറയുന്നു. അയല്ക്കാരന്റെ മുന്തിരിത്തോട്ടത്തിലൂടെ കടന്നുപോകുമ്പോൾ നിനക്കിഷ്ടമുള്ളിടത്തോളം ഫലങ്ങൾ പറിച്ചു തിന്നു കൊള്ളുക. എന്നാൽ അവയിലൊന്നുപോലും പാത്രത്തിലാക്കരുത്. അയല്ക്കാരന്റെ ഗോതമ്പ് വയലിലൂടെ കടന്നു പോകുമ്പോൾ  കൈ കൊണ്ട് കതിരുകൾ പറിച്ചെടുത്തു കൊള്ളുക. അരിവാൾ കൊണ്ട് കൊയ്തെടുക്കരുത്." 
ഈ വചനത്തിന്റെ പിൻബലത്തിൽ "ഒരു സാബത്ത് ദിവസം യേശു ഗോതമ്പ് വയലിലൂടെ കടന്നു പോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചു കൈ കൊണ്ട് തിരുമ്മിത്തിന്നു." (ലൂക്കാ 6/ 1) എന്ന് കാണാവുന്നതാണ്.
എന്റെ നാട് കൊല്ലം ജില്ലയിൽ കണ്ടച്ചിറയിലാണ്. മുമ്പ് ഒരു ഗ്രാമ പ്രദേശം. ഇന്ന് കൊല്ലം നഗരത്തിന്റെ ഭാഗം. അഷ്ടമുടിക്കായലിന്റെ ഒരു ശാഖയുടെ തീരപ്രദേശം.ഈ കായലോരത്തു മുമ്പ് നാളികേരം നിറഞ്ഞു നില്ക്കുന്ന ധാരാളം തെങ്ങുകൾ ഉണ്ടായിരുന്നു. തെങ്ങുകളുടെ തലപ്പ്‌ കായലിലേക്കും ഭൂമിയിലേക്കും ചാഞ്ഞു കിടക്കുന്ന മനോഹരമായ കാഴ്ച. കൈ തൊടാതെ നടന്നു തെങ്ങിന്റെ മണ്ടയിൽ എത്താം.
നാട്ടിലെ യുവാക്കൾ പലപ്പോഴും ഈ തെങ്ങുകളിൽനിന്നും കരിക്ക് അടത്തു കുടിക്കുക പതിവായിരുന്നു.എങ്കിലും ഒഴി അടക്കുമ്പോൾ തേങ്ങ കുറയാറില്ലായിരുന്നു. എന്നാൽ ഈ അടത്തുകുടി മോഷണമായി തെറ്റിദ്ധരിച്ച ഉടമകൾ ചില പൊടികൈകൾ ചെയ്യാൻ തുടങ്ങി. തെങ്ങ് മുള്ളുകൊണ്ട് പൊത്തുക, തെങ്ങിൻ തടിയിൽ ബ്ലേഡ് കഷ്ണങ്ങൾ കുത്തിവയ്ക്കുക തുടങ്ങിയവ. വർഷങ്ങൾ കടന്നുപോയി. ഇന്ന് പല തെങ്ങിലും തേങ്ങ പോയിട്ട് നല്ല ഓല പോലും ഇല്ല. 
ഉത്സവങ്ങളുടെയും തിരുനാളുകളുടെയും കാലങ്ങളിൽ മുൻപ് രാത്രി, കലാപരിപാടികൾ കാണാൻ പോയി മടങ്ങും വഴി കണ്ട മാവിലെല്ലാം എറിഞ്ഞു മാങ്ങയിട്ട് തിന്നുന്ന യുവാക്കളെയും കുട്ടികളെയും കണ്ടിട്ടുണ്ട്. പക്ഷെ, ആ മാവുകളിൽ ഒന്നും ഉടമ വിറ്റ മാങ്ങയ്ക്ക് കുറവുണ്ടായിരുന്നില്ല. ഇന്ന് കൂറ്റൻ ബംഗ്ലാവും മതിൽകെട്ടുകളും വന്നപ്പോൾ മാവിനൊന്നും ഏറു കൊള്ളാതായി. എന്നാൽ മാങ്ങയുടെ എണ്ണം കുറഞ്ഞു. ഉള്ളതിന് പുഴുക്കുത്തും.
എന്റെ വീടിനടുത്തൊരു പള്ളിക്കൂടമുണ്ട്. ചുറ്റുമതിൽ ഇല്ലാതിരുന്ന കാലത്ത് രാത്രിയിൽ യുവാക്കൾ ധാരാളം കരിക്കടത്ത്  ദാഹം തീർത്തിരുന്നു. എന്നാൽ സ്കൂൾ അധികൃതർ അന്ന് വിറ്റ തേങ്ങയ്ക്ക് കുറവുണ്ടായിട്ടില്ല. ഇന്ന് സ്കൂളിനുചുറ്റും വന്മതിൽ ഉയർന്നു. വലിയ സാഹസം കാണിക്കാത്ത ആർക്കും ദാഹം തീർക്കാൻ പറ്റാത്ത സാഹചര്യം. തെങ്ങിന്റെ അവസ്ഥയോ അന്ന് യേശു കണ്ട അത്തിവൃക്ഷം പോലെ ശൂന്യം. അത്തിവൃക്ഷത്തിൽ നിറയെ തളിരിട്ട ഇലകളെങ്കിലും ഉണ്ടായിരുന്നു. ഇവിടെ ഇന്ന് തേങ്ങ പോയിട്ട് നല്ല ഓലയോ കൊതുമ്പോപോലും ഇല്ലാത്ത അവസ്ഥ. 
"അടുത്ത ദിവസം ബഥാനിയായിൽ നിന്നും വരുമ്പോൾ അവനു (യേശുവിന്) വിശക്കുന്നുണ്ടായിരുന്നു. അകലെ തളിരിട്ടു നിൽക്കുന്ന ഒരു അത്തിമരം കണ്ട് അതിൽ എന്തെങ്കിലും ഉണ്ടാകുമെന്ന് വിചാരിച്ച് അടുത്ത് ചെന്നു. എന്നാൽ ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല." (മാർ. 11-12-13 ) 
നോക്കണേ, യേശുപോലും വിശന്നപ്പോൾ അകലെ കണ്ട മരത്തിലേക്ക് നോക്കിപോയി !
എന്തുകൊണ്ടാണ് കയ്യേറ്റക്കാർ ഉണ്ടായിരുന്നപ്പോൾ ഫല വർഗങ്ങൾക്ക് കുറവുണ്ടാകാതിരുന്നത്? കയ്യേറ്റക്കാരെ പുറത്താക്കിയപ്പോൾ എന്തുകൊണ്ട് ഫലവർഗങ്ങൾ കുറഞ്ഞു?
എന്റെ ബോധ്യം, ഈ "കയ്യേറ്റക്കാരിലൂടെ" ദൈവം നമ്മുടെ വൃക്ഷത്തലപ്പുകളെ അനുഗ്രഹിച്ചിരുന്നു എന്നാണ്. നാം നമ്മുടെ തെങ്ങിന് മുള്ള് പൊത്തിയപ്പോൾ; നമ്മുടെ പുരയിടത്തിനു ചുറ്റും കൂറ്റൻ മതിലും ഗേറ്റും സ്ഥാപിച്ചപ്പോൾ, യഥാർത്ഥത്തിൽ അനുഗ്രഹ ദാതാവായ ദൈവത്തിന് നമ്മുടെ വൃക്ഷതലപ്പുകളെ സ്പർശിക്കാൻ കഴിയാതെ പോയി.
അതിനാൽ നമ്മുടെ സ്വന്തമെന്നു നാം അവകാശപ്പെടുന്ന വസ്തുക്കളിൽ അന്യർക്കുള്ള യഥാർത്ഥ അവകാശത്തെ സൂചിപ്പിക്കുന്ന ചില തിരുവചനങ്ങൾ ഹൃദയത്തിൽ സംഗ്രഹിക്കുന്നത് നന്നായിരിക്കും.
"നിങ്ങൾ വയലിൽ കൊയ്യുമ്പോൾ അതിരു തീർത്തു കൊയ്യരുത്. വിളവെടുപ്പിനു ശേഷം കാല പെറുക്കരുത്.. അത് പാവങ്ങൾക്കും പരദേശികൾക്കുമായി വിട്ടു കൊടുക്കണം. ഞാനാണ് നിങ്ങളുടെ ദൈവമായ കർത്താവ്‌." (ലേവ്യർ 23-22 ) 
"നിങ്ങൾ വയലിൽ വിളവു കൊയ്യുമ്പോൾ ഒരു കറ്റ അവിടെ മറന്നിട്ടു പോയാൽ അതെടുക്കാൻ തിരിയെ പോകരുത്. നിന്റെ ദൈവമായ കർത്താവ്‌ നിന്റെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിനു അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതായിരിക്കട്ടെ. ഒലിവ് മരത്തിന്റെ ഫലം തല്ലിക്കൊഴിക്കുമ്പോൾ  കൊമ്പുകളിൽ ശേഷിക്കുന്നത് പറിക്കരുത്‌, അത് പരദേശിക്കും വിധവയ്ക്കും അനാഥനും ഉള്ളതാണ്. മുന്തിരി തോട്ടത്തിലെ ഫലം ശേഖരിക്കുമ്പോൾ കാല പെറുക്കരുത്. അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതാണ്." (നിയമാ. 24/19- 21)
"നിങ്ങൾ  ധാന്യം കൊയ്യുമ്പോൾ വയലിന്റെ അതിർത്തി തീർത്തു കൊയ്യരുത്. കൊയ്ത്തിനു ശേഷം കാല പെറുക്കുകയുമരുത്. പാവങ്ങൾക്കും പരദേശികൾക്കുമായി അത്  നീക്കി വയ്ക്കുക. ഞാനാകുന്നു നിങ്ങളുടെ ദൈവമായ കർത്താവ്‌." (ലേവ്യർ 19/9-10)  
പട്ടിണിയുടെ പടുകുഴിയിൽ നിന്നുപോലും ഉള്ളത് പങ്കുവയ്ക്കാൻ തയ്യാറായ വിധവയുടെ മനോഭാവം നമ്മെ വിളവുകളുടെ സമൃദ്ധിയിലേക്ക് നയിക്കുമാറാകട്ടെ. അവിടെ "ഏലിയാ വഴി കർത്താവ്‌  അരുളിച്ചെയ്തതുപോലെ  കലത്തിലെ മാവ്  തീർന്നുപോയില്ല. ഭരണിയിലെ എണ്ണ വറ്റിയുമില്ല. 
( 1 രാജ. 17/ 16)

വാൽകഷണം: 
മോഷ്ടാവ് ഇനിമേൽ മോഷ്ടിക്കരുത്. അവൻ ഇല്ലാത്തവുരുമായി പങ്കുവയ്ക്കാൻ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകൾകൊണ്ട് മാന്യമായ ജോലി ചെയ്യട്ടെ. 
(എഫേസോസ് 4/ 28)

യേശുക്രിസ്തുവിൽ നിങ്ങളുടെ പ്രിയ കൂട്ടുകാരൻ 

ഗിൽബർട്ട് കെ. എൽ.
കണ്ടച്ചിറ 

    

Thursday, December 18, 2014

മുഖ്യമന്ത്രി ഉടൻ രാജിവച്ചു മദ്യപാനം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കണം


മദ്യനയം : മന്ത്രി കെ. ബാബു എഴുതുന്ന തിരക്കഥ അനുസരിച്ച് മുഖ്യമന്ത്രി അഭിനയിക്കുന്നു. 

പത്തു തൊഴിലാളികൾ ആത്മഹത്യ ചെയ്തു സാ...ർ, അതുകൊണ്ട് മദ്യനയം മാറ്റുന്നു സാ...ർ, എന്ന് മുഖ്യമന്ത്രി നിയമസഭയിൽ കേഴുന്നത് കണ്ടു. പത്തു തൊഴിലാളികൾ ആത്മഹത്യ ചെയ്തെങ്കിൽ അത് ബാർ  പൂട്ടിയതുകൊണ്ടല്ല. അവരുടെ പുനരധിവാസം വൈകുന്നതുകൊണ്ടാണ്. ഈ സത്യം അംഗീകരിക്കാതെ പൂട്ട്‌ തുറക്കുന്നത് നട്ടെല്ലില്ലായ്മയാണു. മദ്യപാനം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് കാണിക്കുന്ന വലിയ വിശ്വാസ വഞ്ചനയാണ്. 10 ബാറുകൾ നാളെ തുറക്കണമെന്ന എ ജിയുടെ ഇന്നലത്തെ ഉപദേശം ദുരൂഹത ഉയർത്തുന്നു. അഡ്വക്കേററ് ജനറൽ - മന്ത്രി കെ. ബാബു അവിശുദ്ധ കൂട്ടുകെട്ട്‌ അവസാനിപ്പിക്കുക എന്ന് കഴിഞ്ഞ ആഗസ്റ്റ്‌ 26 നു തന്നെ സ്നേഹിതൻ എഴുതിയ കാര്യം ഒന്നുകൂടി ഓർത്ത് പോകുന്നു. കോടതി വിധി നടപ്പിലാക്കേണ്ട അവസാന മണിക്കൂറിനു മുൻപ് മുഖ്യമന്ത്രി രാജിവച്ചു മദ്യപാനം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കണമെന്ന് വിനയപുരസരം അപേക്ഷിക്കുന്നു.

വി. എം. സുധീരന് മാത്രം സ്നേഹിതന്റെ അഭിവാദ്യങ്ങൾ. 
വലിയ പ്രതീക്ഷയോടെ
സ്നേഹിതൻ

Tuesday, August 26, 2014
"നമുക്ക് മന്ത്രി കെ. ബാബു ഉണ്ടല്ലോ? പിന്നെന്തിനു ടെൻഷൻ!"
അഡ്വക്കേററ് ജനറൽ - മന്ത്രി കെ. ബാബു അവിശുദ്ധ കൂട്ടുകെട്ട്‌ അവസാനിപ്പിക്കുക. ഇന്നു നടക്കുന്ന എക്സ്സൈസ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പങ്കെടുത്തു സുതാര്യത ഉറപ്പു വരുത്തുക. ഇന്നലെ കിട്ടിയ അഡ്വക്കേററ് ജനറലിന്റെ നിയമോപദേശം ശ്രീ. കെ. ബാബു 'ചോദിച്ചു' വാങ്ങിച്ചതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. "നമുക്ക് മന്ത്രി കെ. ബാബു ഉണ്ടല്ലോ? പിന്നെന്തിനു ടെൻഷൻ!" എന്ന് ബാറുടമകളും മുക്കുടിയന്മാരും ആശ്വാസം കൊള്ളുന്ന നിലയിൽ കാര്യങ്ങൾ എത്തി നില്ക്കുന്നു. ഇങ്ങനെ പോയാൽ അടുത്ത ഏപ്രിൽ ഫുള് വരെയെങ്കിലും മുഴുവൻ ബാറും തുറക്കുന്ന നിലയിലേക്ക് ഇന്നത്തെ ഉന്നതതല (ഗൂഡ) യോഗം കടന്നെന്നിരിക്കും. കാത്തിരിക്കാം... കാതോർത്തിരിക്കാം.... ശ്രീ.വി. എം. സുധീരനും ശ്രീ. ഉമ്മൻ ചാണ്ടിക്കും ശ്രീ. കെ. എം. മാണിക്കും മുസ്ലിം ലീഗിനും കേരള കത്തോലിക്കാ മെത്രാൻ സമിതിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്.
നിങ്ങളുടെ സ്വന്തം സ്നേഹിതൻ




Friday, December 5, 2014

കൊല്ലത്ത് തിരുവോസ്തിയിൽ തിരുമുഖം കാണാം!

ഈ കാണുന്നത് പോട്ട ആശ്രമത്തിലെ പഴയ ഒരു വചനോൽസവം കലണ്ടറിലെ അരുളിക്കയാണ്.  2005 / 2006 വർഷം. 2005 നവംബറിലെ ഒരു ദിവസം എന്റെ അയൽവാസിയായ ഒരു ചേച്ചി ഒരു വചനോൽസവം കലണ്ടർ തന്നിട്ട് ഫ്രെയിം ചെയ്യിച്ചു കൊടുക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. പടം ഫ്രെയിം ചെയ്യുമ്പോൾ അതിലെ കലണ്ടർ നഷ്ടപെടാതിരിക്കാൻ ഞാൻ അത് കൊല്ലം ബിഷപ്പ് ജെറോം നഗറിലുള്ള 'ലോജിക്ക്' എന്ന ഡിസൈൻ സ്ഥാപനത്തിൽ കൊടുത്തു സ്കാൻ ചെയ്തു സി.ഡി.യിലാക്കി ബിഷപ്പ് ജെറോം നഗറിൽ തന്നെയുള്ള "ഫ്രീക്വൻസി" എന്ന ലേസർ പ്രിന്റിംഗ് സ്ഥാപനത്തിൽകൊടുത്തു  A3 സൈസിൽ ഒരു പ്രിന്റ്‌ എടുത്തു ഫ്രെയിം ചെയ്തു കൊടുത്തു. ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് സ്കാൻ ചെയ്തു പ്രിന്റെടുത്ത് ഫ്രെയിം ചെയ്ത ആ തിരുവോസ്തിയിൽ ഒരു കുഞ്ഞു മുഖം തെളിഞ്ഞു കാണുന്നത് ആരുടെയോ ശ്രദ്ധയിൽ പെട്ടത്. ഇതറിഞ്ഞ ഞാൻ ആ വചനോൽസവം കലണ്ടർ പരിശോധിച്ചു. കലണ്ടറിലെ തിരുവോസ്തിയിൽ അങ്ങനെ ഒരു മുഖം അറിയാനില്ല. പിന്നെ  കോപ്പി പ്രിന്റിൽ എങ്ങനെ ഈ മുഖം വന്നു. ഉടൻ ഞാൻ അതിന്റെ സി.ഡി. പരിശോധിച്ചു. സി.ഡി.യിൽ വളരെ വ്യക്തമായി മുഖം കാണാം. എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്. എന്റെ സാന്നിധ്യത്തിൽ നടന്ന  ഇതിന്റെ സ്കാനിങ്ങിൽ ഒരു തരത്തിലുള്ള എഡിറ്റിങ്ങും നടന്നിട്ടില്ല. സ്കാൻ ചെയ്തത് ഒരു ഹിന്ദു സഹോദരനായിരുന്നു. ആ സഹോദരന് ഈ പടത്തെപ്പറ്റി ഒരറിവും മുന്കൂട്ടി ഇല്ല. പിന്നെ ഇതെങ്ങന?. ഇപ്പോൾ 9 വർഷം കഴിഞ്ഞിരിക്കുന്നു. സഭാ തലത്തിലും ഗ്രാഫിക് ഡിസൈനിംഗ് തലത്തിലുമുള്ള അനേകരുടെ പരിശോധനകൾക്കും നിഗമനങ്ങൾക്കുമായി ഞാനിതു സവിനയം പരസ്യമായി സമർപ്പിക്കുന്നു.

ഒത്തിരി സന്തോഷത്തോടെ,

ഗിൽബർട്ട് കെ.എൽ. കണ്ടച്ചിറ 
940808142 

Thursday, November 27, 2014

ദേശസാൽകൃത ബാങ്കുകളുടെ കൊള്ളയടി! ഇതൊക്കെ അര് ആരോട് ചോദിക്കാൻ!?


  • ദേശസാൽകൃത ബാങ്കുകളുടെ കൊള്ളയടി! 

ഒരു ഉദാഹരണം ഇതാ. ഡിഗ്രി 50% മാർക്ക്‌ അടിസ്ഥാന യോഗ്യതയായി  കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് എസ്.ബി.ഐ. ചെലാൻ വഴി അടയ്ക്കേണ്ട ഫീസ്‌ 310 രൂപ. അതിന്റെ ബാങ്ക് ഫീസ്‌  എത്രയെന്നല്ലേ? 60 പൈസ അല്ല. വെറും 60 രൂപ മാത്രം. ഡിഗ്രി പാസ്സായവരിൽ 50% പേരും 50% മാർക്കുള്ളവരായിരിക്കും. അതിൽ 25% പേരെങ്കിലും അപേക്ഷകരാകും. ഈ ഇനത്തിൽ  എസ്.ബി.ഐ.ക്ക് 10/11/ 2014 മുതൽ 06/ 12/ 2014 വരെ കിട്ടുന്ന കമ്മിഷൻ എത്ര? ബാങ്കിന് ന്യായപ്രകാരം ഉള്ള ചെലവും ലാഭവുമായി ഒരു പൊരുത്തവുമില്ലാത്ത ഈ കൊള്ള ആര് നിറുത്തിക്കും? പാവം അത്താഴ പഴ്ണിക്കാരായ ആട്ടോ റിക്ഷാക്കാരുടെ 'അമിത' ചാർജിനെക്കുറിച്ച് നിരന്തരം റിപ്പോർട്ടുന്ന മനോരമയും 'സരിത'കളുടെ പിറകെ നിരന്തരം പായുന്ന ദ്രിശ്യ -ശ്രാവ്യ മാധ്യമങ്ങളും ഈ ബാങ്ക് 'കോംപ്ലക്സിനു' മുകളിലൂടെ എന്തേ പറക്കാൻ ഭയക്കുന്നു?
ഇതൊക്കെ അര് ആരോട് ചോദിക്കാൻ!

എല്ലാ പരീക്ഷാർഥികളുടെയും

സ്വന്തം സ്നേഹിതൻ
ഗിൽബർട്ട് കെ. എൽ 

Wednesday, November 26, 2014

ഗോവിന്ദൻ, പൂങ്കോട്ടു താഴതിൽ വീട്, പള്ളിമണ്‍, 5 വർഷമായി കാണ്മാനില്ല

5 വർഷമായി കാണ്മാനില്ല

ഗോവിന്ദൻ, പൂങ്കോട്ടു താഴതിൽ വീട്, പള്ളിമണ്‍, കണ്ണനല്ലൂർ  പി. ഒ -691576. ചായക്കട നടത്തിയിരുന്നു. കാണാതാകുമ്പോൾ 53 വയസ് പ്രായം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9847019853 (പ്രസന്നലാൽ) എന്ന നമ്പറിലോ 9400808142 (ആൽഫാ) എന്ന നമ്പറിലോ alphakaricode@gmail.com എന്ന വിലാസത്തിലോ അറിയിക്കാൻ അഭ്യർഥിക്കുന്നു.

Wednesday, November 19, 2014

E-TOILET -ൽ ആള് കയറാൻ എന്ത് ചെയ്യണം?



E-TOILET -ൽ ആള് കയറാൻ എന്ത് ചെയ്യണം?
ഇത് ടോയ് ലറ്റ് അല്ല എന്ന ബോർഡ്‌ വയ്ക്കുക. മറ്റൊരു പരസ്യവും വേണ്ടാ.....

Tuesday, November 11, 2014

കോണ്‍ഗ്രസ് ഇത് കണ്ടു പഠിക്കണം! പാഠം പഠിക്കണം!!

ആധാർ ഇല്ലാതെയും 

നയാ പൈസ വേണ്ട... ഇതിനു ചെലവ്.....
സർക്കാരിനു കൈയ്യിൽ നയാ പൈസ വേണ്ട....

കോണ്‍ഗ്രസ് ഇത് കണ്ടു പഠിക്കണം! പാഠം പഠിക്കണം!! ഇനിയും പാഠം പഠിച്ചില്ലെങ്കിൽ അണികളൊക്കെ തലയിൽ മുണ്ടിട്ട് നടക്കും!!!  ഇല്ലെങ്കിൽ ആ "കൈ"കൊണ്ടു "താമര" പറിക്കും!!!!

ജനങ്ങളുടെ പൾസ് അറിയാവുന്ന "കൂട്ടുകാരൻ" പറഞ്ഞില്ലെന്നു പറയരുത്.


Tuesday, November 12, 2013 (സൂക്ഷം ഒരു വർഷം മുൻപ് )
ആധാർ : ഒരു തുറന്ന കത്ത്.

സർ,
ആധാർ നമ്പറിന്റെ കാര്യത്തിൽ ഇങ്ങനെ ജനത്തെ ബുദ്ധിമുട്ടിക്കരുതേ...

LPG ഗ്യാസ് , വിവിധ സ്കോളർഷിപ്പുകൾ, ബാങ്ക് അക്കൗണ്ട്‌ ഓപ്പണിംഗ്, വിദ്യാഭ്യാസ മേഖലയിൽ LKG മുതൽ എല്ലാ തലങ്ങളിലും തുടങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ആധാർ വേണമെന്ന്  നിർബന്ധമാണുപോലും! സോറി!  LPG  ഗ്യാസിനു ആധാർ നിർബന്ധിക്കരുതെന്നു മാത്രം കോടതി. ആധാരില്ലാത്തവർക്ക്  ഗ്യാസ് കൊടുക്കണം എന്ന് പറയാതെ കോടതിയുടെ 'അടവ് നയം'! ആധാറിനായി ജനത്തിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ചത്  സർക്കാർ. ഇതിന്റെ നടപടികൾ പൂർത്തിയാക്കി യഥാസമയം ജനത്തിന് വിതരണം ചെയ്യേണ്ട ഏജൻസിയും സർക്കാർ. പെട്രോളിയം കമ്പനിക്കാരും വിവിധ ബാങ്കുകളും ആധാർ ചോദിച്ചു ജനത്തെയിട്ടു ഓടിക്കുന്നത് അവരുടെ ഒരു ഹോബി ആണെന്ന് നമുക്ക് ആശ്വസിക്കാം. പക്ഷെ, ഈ ആധാർ യഥാസമയം വിതരണം ചെയ്യേണ്ട സർക്കാർ തന്നെ,സർക്കാരിന്റെ ഗുരുതര വീഴ്ചമൂലം മാത്രം തപാലിലോ ഇ-ആധാർ വഴിയോ ആധാർ കാർഡു ലഭിക്കാത്ത LKG  കുട്ടി മുതൽ, സർക്കാർ സ്കൂളിലെ രജിസ്റ്ററിൽ കൊളളിക്കാൻ  തുടങ്ങി  'പെട്ടി'യിലേക്ക് കാലും നീട്ടിയിരിക്കുന്ന പെൻഷൻ കിട്ടി മാത്രം കഞ്ഞികുടിക്കുന്ന  100 കഴിഞ്ഞ വല്യമ്മച്ചിമാരെവരെ പെൻഷൻ തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധിക്കുന്നത് യുക്തിക്ക് നിരക്കാത്ത കാര്യം തന്നെ. തന്മൂലം ആധാർ കിട്ടാത്ത ജനങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം; ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി,  ഇതൊക്കെ ആരും കണ്ടില്ലെന്നു നടിക്കുന്നത് മഹാ കഷ്ടം തന്നെ.   ഈ എളിയവന്റെ അറിവിലുള്ള ജനങ്ങളിൽ മഹാഭൂരിപക്ഷവും അധാർ എൻട്രോൾമെന്റ്  നടത്തിയവരാണ്. ഒന്നല്ല! പലതവണ! ഫലം തഥൈവ! ആധാർ ആവശ്യം മുന്നിൽക്കണ്ട ആരും എൻട്രോൾമെന്റ് എടുക്കാത്തവരില്ല. ആകയാൽ എൻട്രോൾമെന്റ് നടത്തിയ എല്ലാവർക്കും ആധാർ തപാലിലോ ഇ-ആധാർ വഴിയോ ലഭിക്കുന്നതുവരെ എൻട്രോൾമെന്റ് നമ്പർ സ്വീകരിച്ചുകൊണ്ട് എല്ലാവിധ സേവനങ്ങളും ലഭ്യമാക്കണമെന്നും അങ്ങനെ വൃദ്ധജനങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കണമെന്നും രാഷ്‌ട്രപതി മുതൽ സകല പഞ്ചായത്തിലെയും ഗുമസ്തൻ വരെയുള്ള സകല ഉദ്യോഗസ്ഥ വൃന്ദത്തോടും കാലിൽ വീണപേക്ഷിക്കുന്നു.

വലിയ പ്രതീക്ഷയോടെ,

ഏവരുടെയും
സ്നേഹിതൻ

Sunday, November 2, 2014

കണ്ടച്ചിറ: ഇന്ന് ഞാൻ! നാളെ നീ!

കണ്ടച്ചിറ: ഇന്ന്  ഞാൻ! നാളെ നീ!

കണ്ടച്ചിറ പള്ളിയുടെ സെമിത്തേരിയുടെ കവാടത്തിൽ എഴുതി വച്ചിരുന്ന  ഒരു വാക്യമുണ്ട്. "ഇന്ന്  ഞാൻ! നാളെ നീ"! ഓരോ നിമിഷവും നാം സെമിത്തേരിയിൽ കയറുമ്പോൾ പരേതരായ  മാതാപിതാക്കൾ  മക്കളോട്  പറയുന്നില്ലേ "ഇന്ന്  ഞാൻ! നാളെ നീ"! ഓരോ നിമിഷവും നാം സെമിത്തേരിയിൽ കയറുമ്പോൾ പരേതരായവർ സ്വസഹോദരങ്ങളോടു പറയുന്നില്ലേ "ഇന്ന്  ഞാൻ! നാളെ നീ"! ഓരോ നിമിഷവും നാം സെമിത്തേരിയിൽ കയറുമ്പോൾ പരേതരായ മക്കൾ മാതാപിതാക്കളോട് പറയുന്നില്ലേ "ഇന്ന്  ഞാൻ! നാളെ നീ"!

കണ്ടച്ചിറ പള്ളികെട്ടുമായി ബന്ധപ്പെട്ട ദൌർഭാഗ്യകരമായ സംഭവങ്ങളുടെ വെളിച്ചത്തിൽ ചില കാര്യങ്ങൾ പറയട്ടെ.

ഏതൊരു സംഘടനാ നടത്തിപ്പിലും വളരെ കാതലായ ഒരു കാര്യമാണ് ഭൂരിപക്ഷാഭിപ്രായം മാനിക്കുക  എന്നത്. ഏതൊരു കൂട്ടായ്മയിലും ഒന്നിലേറെ അഭിപ്രായങ്ങൾ ഉയർന്നു വരിക സ്വാഭാവികം. എന്നാൽ നടപ്പിലാക്കുക ഭൂരിപക്ഷാഭിപ്രായമല്ലേ. രാഷ്ട്രീയത്തിലായാലും മന്ത്രി സഭകളിലായാലും സംഘടനകളിലായാലും മതങ്ങളിലായാലും അതല്ലേ കീഴ്‌വഴക്കം. ഭൂരിപക്ഷാഭിപ്രായത്തോട് കടുത്ത വിയോജിപ്പുള്ളവർ ഒന്നുകിൽ സംഘടന  വിട്ടുപോകും. വിട്ടുപോകാതെ കലാപത്തിനു നിന്നാലോ?  സുഗമമായ സംഘടനാ നടത്തിപ്പിന് ആദ്യം ഉപദേശിക്കും.. തുടർന്ന് ശാസിക്കും. തുടർന്നും കലാപത്തിനു നില്ക്കുന്നവരെ  പുറത്താക്കും. ഇതാണ് ഏതൊരു സംഘനയുടെയും പ്രവർത്തന രീതി.

കണ്ടച്ചിറ പള്ളികെട്ടുന്നതിൽ ഒന്നിലേറെ അഭിപ്രായങ്ങൾ ഉയർന്നു വന്നത് സ്വാഭാവികം. എന്നാൽ നടപ്പിലാക്കേണ്ടത് ഭൂരിപക്ഷാഭിപ്രായമല്ലേ. ഇവിടെയും ഭൂരിപക്ഷാഭിപ്രായത്തിനു എതിരായി നിരന്തരം കലാപമുണ്ടാക്കുന്നവരെ മറ്റെന്താണ് ചെയ്യേണ്ടത്? അടിയന്തിരമായി പള്ളി പൊതുയോഗം കൂടി തീരുമാനമെടുക്കുകയും മെത്രാനച്ചനോട് അപേക്ഷിക്കുകയും ചെയ്തുകൂടെ?

സെമിത്തേരിക്കു പുറത്തായ കുടുംബങ്ങൾ എവിടെ തിരി കത്തിക്കും എന്നൊരു ചോദ്യം കേട്ടു
സെമിത്തേരിക്കകത്തു അറകളിൽ ആദ്യം ആദ്യം അടക്കപ്പെട്ടു ക്രമപ്രകാരം നീക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരേതരുടെ കുടുംബങ്ങൾ ഇന്നലെയും ഇന്നും സെമിത്തേരിക്കുള്ളിൽ എവിടെയെങ്കിലും തിരി കത്തിച്ചില്ലേ. മുൻ വർഷങ്ങളിൽ തിരി കത്തിച്ചില്ലേ. പണ്ട് മണ്‍കുഴികളിൽ അടക്കപ്പെട്ട എത്രയോ പാവപ്പെട്ടവരെ തോണ്ടി മാറ്റി സമ്പന്നരുടെ മണിമേട പോലെയുള്ള കല്ലറകൾ ഉയർന്നിരിക്കുന്നു. നീക്കപ്പെട്ട ആ പാവങ്ങളുടെ ബന്ധുക്കൾ കുഴിയില്ല എന്ന് പറഞ്ഞു ഇന്നുവരെയും സ്മരണ മറന്നുവോ?

പുതിയ പള്ളിക്ക് എതിരായി പറയുന്ന ഒരു കാര്യം പാർക്കിംഗ് സൗകര്യം കുറയും എന്നതാണ്. നൂറു കണക്കിന് വാഹനങ്ങൾ വരുന്ന തുയ്യം പള്ളിക്കും പുല്ലിചിറ പള്ളിക്കും എവിടെയാണ് പാർക്കിംഗ് സൗകര്യം. കണ്ടച്ചിറ സ്കൂൾ ഗേറ്റു തുറന്നിട്ടാൽ നമുക്ക് പാർക്കിംഗ് സൌകര്യം ധാരാളമായി. പിന്നെന്തിനു ടെൻഷൻ!

 ഇക്കാര്യങ്ങളിൽ ഉടൻ ഇടവക പൊതുയോഗം കൂടി ഉചിതമായ തീരുമാനമെടുക്കട്ടെ. അതിൽ സംസാര ശേഷിയുള്ള കുഞ്ഞുങ്ങൾ മുതൽ വല്ല്യമ്മച്ചിമാരും വല്ല്യപ്പച്ചന്മാരുംവരെ സ്വതന്ത്രമായി
അനുകൂലിച്ചോ പ്രതികൂലിച്ചോ അഭിപ്രായം പറയട്ടെ.

16 വയസ്സിൽ പാകിസ്താനിലെ മലാല എന്ന ഒരു മുസ്ലിം പെണ്‍കുട്ടിക്ക് യു .എന്നിൽ സംസാരിക്കാമെങ്കിൽ കണ്ടച്ചിറയിലെ ഓരോ പെണ്‍കുട്ടിക്കും ഓരോ ആണ്‍കുട്ടിക്കും കണ്ടച്ചിറ പള്ളി പൊതു യോഗത്തിൽ അഭിപ്രായം പറയാൻ  അവസരം നല്കേണ്ടിയിരിക്കുന്നു. കാരണം അവരാണ് പള്ളിയുടെ നാളത്തെ അവകാശികൾ!

12 വയസുള്ള ബാലനായ യേശുവല്ലേ ജറുസലേം ദേവാലയത്തിൽ ഉപാധ്യായന്മാരുടെ ഇടയിലിരുന്നു അവർ പറയുന്നത് കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തത്.

ഫാത്തിമായിൽ മറിയതിന്റെ വലിയ സന്ദേശം കിട്ടിയത് കുട്ടികൾക്കല്ലേ.

വലിയ ഗോലിയാത്തിനെ കീഴ്പെടുത്തിയത് ബാലനായ ദാവീദായിരുന്നില്ലേ?

നന്മയ്ക്കെതിരെ ഉയരുന്ന ഗോലിയാത്തുകൾക്കെതിരെ കണ്ടച്ചിറയിലെ
അനേകം കുഞ്ഞു ദാവീദുമാരുടെ ശബ്ദം ആകാശത്തിൽ അലയടിക്കട്ടെ.

അഭിപ്രായം പറയുമ്പോൾ ആരും ആരെയും കണ്ണുരുട്ടാതിരിക്കട്ടെ.
ആരും ആർക്കെതിരെയും മുഷ്ടി ചുരുട്ടാതിരിക്കട്ടെ.
ആരും ആരെയും ഭയപ്പെടാതിരിക്കട്ടെ.
ദൈവത്തെയല്ലാതെ!

ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം.
കണ്ടച്ചിറയെന്ന് കേട്ടാലോ തിളയ്ക്കണം.............

കണ്ടച്ചിറയിൽ പുതിയ പള്ളി സ്വപ്നം കാണുന്ന ഓരോ വിശ്വാസിയുടെയും
ഉറ്റ സ്നേഹിതൻ

ഗിൽബർട്ട് കെ. എൽ. കണ്ടച്ചിറ 
9400808142


Saturday, October 25, 2014

Wednesday, October 8, 2014

ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നടപടി ആലോചന രാജ്യദ്രോഹം

ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നടപടി ആലോചന രാജ്യദ്രോഹം.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജനോപകാര നടപടികളെ പിന്തുണയ്ക്കുന്നു എന്ന കാരണത്താൽ  ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നടപടി ആലോചന അനവസരപരമാണ് ; രാജ്യദ്രോഹമാണ്. കാരണം മോഡി ഇന്ന്  ഒരു BJPക്കാരൻ മാത്രമല്ല. ഒരു പ്രധാന മന്ത്രിയാണ്. ഗുജറാത്തിന്റെ മാത്രം പ്രധാന മന്ത്രിയല്ല. ഇന്ത്യയുടെ മൊത്തം പ്രധാന മന്ത്രിയാണ്. നമ്മുടെ സ്വന്തം  പ്രധാന മന്ത്രിയാണ്. ഓരോ ഭാരതീയന്റെയും പ്രധാന മന്ത്രിയാണ്. ഭാരത പ്രധാന മന്ത്രിയുടെ നല്ല നയങ്ങളെയും നിലപാടുകളെയും തള്ളിപ്പയുന്നവർ ഭാരതത്തെയാണ് തള്ളി പറയുന്നത്. അത് രാജ്യ ദ്രോഹമല്ലാതെ മറ്റെന്താണ്?
പ്രധാന മന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ ജനോപകാരപ്രഥമായ ചില കാര്യങ്ങൾ കണ്ടില്ലെന്നു നടിച്ചുകൂടാ.
1. ബാങ്ക് അക്കൗണ്ട്‌ നടപടി ലഘൂകരിച്ചത്
അതുവരെയും എസ്. ബി. ടി.യുടെ എനിക്ക് പരിചയമുള്ള ഒരു ബ്രാഞ്ചിൽ ഒരു അക്കൗണ്ട്‌ എടുക്കണമെങ്കിൽ ഒരാഴ്ചയിൽ അധികം സമയം എടുക്കുമായിരുന്നു. ഇതിനിടയിൽ കുറഞ്ഞത്‌ 3 ദിവസമെങ്കിലും ജനം ഉള്ള ജോലിയും കളഞ്ഞു ഓരോ പേപ്പറിന് വേണ്ടി നെട്ടോട്ടം ഓടണമായിരുന്നു. ആധാർ കാർഡ് നിർബന്ധം. ഓണ്‍ലൈൻ കോപ്പി സ്വീകാര്യമല്ലത്രെ ഒറിജിനൽ പോസ്റ്റ്‌ മാൻ തന്നത് കാണിച്ചാലോ അതിലൊരു മിസ്ടേക്ക് ഉറപ്പായും കാണും. പ്രീ മെട്രിക് സ്കോളർഷിപ്പ് പ്രകാരം 1000 രൂപ കിട്ടുന്നതിനു 2 മക്കൾക്ക്‌ സീറോ അക്കൗണ്ട്‌ എടുക്കാൻ പോയ എനിക്ക് ഒരാഴ്ചത്തെ ഓട്ടത്തിനൊടുവിൽ കിട്ടിയത് രണ്ടു സീറോയ്ക്ക് മുന്നേ 5 കൂടി വീതം (500) ചേർത്തടച്ച രണ്ടു പാസ്ബുക്ക്. ആകെ സ്കോളർഷിപ്പ്  തുക 1000+1000=2000. അക്കൗണ്ട്‌ ഓപ്പണിംഗ് ചെലവ് 1000.  ഈ തുക വന്നതാകട്ടെ ബാങ്കിലല്ല . നേരിട്ട് സ്കൂളിൽ. അവിടെയും രണ്ടു ദിവസമായി ഓടേണ്ടി വന്നു. അങ്ങനെ ഒട്ടാകെ എത്രയോ ജനം ജോലിയും കൂലിയും കളഞ്ഞു ഓടിയിരിക്കുന്നു. ഇപ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഒറ്റവാക്കിലൂടെ കാര്യം എത്ര നിസാരം. ഒരു പൈസ ഖജനാവിനു ചിലവില്ലാതെ!
2. സർട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപെടുത്തൽ.
സാധാരണ ജനത്തിനു എത്രയോ സമയ ലാഭം. പണം ലാഭം.
അതുവരെയും ഗ്യാസ്‌ കണക്ഷന്റെ വൗചർ  നഷ്ടപെട്ടതിനു മുദ്ര പത്രം ടൈപ്പ് ചെയ്തു നോട്ടറി അറ്റസ്റ്റ് ചെയ്യൽ സുലഭം. ഇന്ന് ഒരു ഫോം സ്വയം ഫില്ല് ചെയ്തു കൊടുക്കുക. കാര്യം നിസ്സാരം.
അങ്ങനെ എന്തെല്ലാം സർറ്റിഫിക്കറ്റ് ഗുലുമാലുകൾ മാറിയിരിക്കുന്നു! ഇതൊക്കെ രാഷ്ട്രീയ അസൂയ പൂണ്ടു കോണ്‍ഗ്രസ്കാണാതിരുന്നാൽ,  പാഠം പടിക്കാതിരുനാൽ ചിലപ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ ജനം കോണ്‍ഗ്രസിനെ  ഒരു പാഠം പഠിപ്പിച്ചെന്നിരിക്കും.

മോദിയോട് ജനത്തിന് മോടി തോന്നാൻ ഇനിയുമുണ്ട് കാരണം.
 3. പ്രധാന മന്ത്രി നരേന്ദ്ര മോദി ഭരണത്തിലേറിയ നാൾ മുതൽ ഇന്നുവരെയും ഒരു ഹിന്ദു പ്രീണന നയമോ ഹിന്ദുത്വ വാദമോ നടത്തിയിട്ടില്ല. ഒരു പക്ഷെ, ഇനി നടത്തിയാലോ? നമുക്ക് അപ്പോൾ കാണാം. പെയ്യാത്ത മഴയ്ക്ക് ഇപ്പോൾ കുട പിടിക്കണോ ?
പ്രധാന മന്ത്രി നരേന്ദ്ര മോദി നയാ പൈസ ചെലവില്ലാതെ ഒത്തിരി നന്മകൾ ഇനിയും ചെയ്യട്ടെ.
അത് കണ്ടു ഓരോ ഭാരതീയനും പഠിക്കട്ടെ. അങ്ങനെ ഭാരതം നന്മ കൊണ്ട് നിറയട്ടെ.
ജയ് ഭാരത്‌ !


Wednesday, September 24, 2014

മംഗൾയാൻ അടുത്ത നാളുകളിൽ തരുന്ന ഒരു സന്ദേശം ചിലപ്പോൾ ഇങ്ങനെയും ആകാം.


മംഗൾയാൻ അടുത്ത നാളുകളിൽ തരുന്ന ഒരു സന്ദേശം ചിലപ്പോൾ ഇങ്ങനെയും ആകാം.

മലയാളികൾക്ക് ഒരു സന്തോഷ വാർത്ത!

നീ  അറിഞ്ഞോ മേലേ മാനത്തെ
ചൊവ്വായിലായിരം ഷാപ്പുകൾ തുറന്നിട്ടുണ്ട്.
ചെക്ക്‌ പോസ്റ്റില്ലിവിടെ... നികുതി കൊടുക്കണ്ടാ...
ഇഷ്ടംപോലങ്ങു മോന്താമെടോ...

നീ  അറിഞ്ഞോ മേലേ മാനത്തെ
ചൊവ്വായിലായിരം ഷാപ്പുകൾ തുറന്നിട്ടുണ്ട്.
പോലിസില്ലിവിടെ....  വി. എം. സുധീരനില്ലിവിടെ
അതുകൊണ്ടി...ഷ്ഷ്ടം പോല...ങ്ങു മോന്താ...മെടോ

നീ  അറിഞ്ഞോ മേലേ മാനത്തെ
ചൊവ്വായിലായിരം ഷാപ്പുകൾ തുറന്നിട്ടുണ്ട്.
പൂസാ..യാലോ... ഇവിടിരു..ന്നോണ്ട്
ഒറിജിനൽ... ഒറിജിനൽ
നക്ഷത്രക്കാലൊ...ത്തിരി എണ്ണാമെടോ...

നീ  അറിഞ്ഞോ മേലേ മാനത്തെ
ചൊവ്വായിലായിരം ഷാപ്പുകൾ തുറന്നിട്ടുണ്ട്...





Tuesday, September 23, 2014

ആഴ്ചയിൽ 5 പ്രവർത്തി ദിവസം. നെയ്യപ്പം തിന്നപോലെ, സർക്കാരിനു രണ്ടുണ്ട് മെച്ചം.

സബാഷ്

ആഴ്ചയിൽ 5 പ്രവർത്തി ദിവസം. നെയ്യപ്പം തിന്നപോലെ, സർക്കാരിനു രണ്ടുണ്ട് മെച്ചം.
1. സർക്കാർ  പറയുമ്പോലെ വെള്ളം, കറണ്ട്, സർക്കാർ വാഹന ചെലവ്. (പ്രത്യക്ഷം)
2. ശനിയാഴ്ച രാവിലെ മുതൽ സർക്കാർ ജീവനക്കാർ 'ക്യൂ'  നില്ക്കാൻ തയ്യാറാകുമെന്നതിനാൽ ഓരോ ആഴ്ചയിലെ ശമ്പളം അവരിൽനിന്നുതന്നെ  മുൻകൂറായി കുപ്പിയിൽ വാങ്ങി  'ഗജനാവ്' നിറയ്ക്കാനും മാസാവസാനം മുടക്കമില്ലാതെ 'ഷമ്പളം' കൊടുക്കാനും. (പരോക്ഷം)

ഞായറാഴ്ച വരാൻ പോകുന്ന 'ഡ്രൈ ഡേ'
ക്ഷീണം മറന്നു ഇനി മലയാളികൾക്ക്
'ഫ്രൈ' ഡേ ആയി ആഘോഷിക്കാം.
എന്റെ പൊന്നു മാണിച്ചാ...   (സ)ഷമ്മയിച്ചിരിക്കുന്നു.

ഡ്രൈ ഡേ = ഫ്രൈ ഡേ 




Tuesday, September 9, 2014

നീതി ന്യായ വ്യവസ്ഥയിലെ കാലവിളംബത്തിനു ഉടൻ അറുതി വരുത്തണം

നീതി ന്യായ വ്യവസ്ഥയിലെ കാലവിളംബത്തിനു ഉടൻ അറുതി വരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് 6-11-2013-ൽ സ്നേഹിതൻ എഴുതിയ ബ്ലോഗ്‌  പോസ്റ്റ്‌ ചുവടെ.

പ്രാർഥന കേട്ട ദൈവത്തിന് ഒരായിരം സ്തുതി.

Wednesday, November 6, 2013

നീതി ന്യായ വ്യവസ്ഥയിലെ കാലവിളംബത്തിനു ഉടൻ അറുതി വരുത്തണം.

എസ്.എൻ.സി. ലാവ്ലിൻ കേസിലെ 2 ദശാബ്ദം പിണറായി  'നീണ്ട' കാലയളവ്‌ ,
ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടി 'നീണ്ട' കാലയളവ്‌,
ഇടമലയാർ കേസിൽ ബാലകൃഷ്ണ പിള്ള 'നീണ്ട' കാലയളവ്‌,
പാം ഓയിൽ കേസിൽ കെ. കരുണാകരനും മറ്റും 'നീണ്ട' കാലയളവ്‌ ,
കൃത്യമായി തിരിച്ചറിയാമായിരുന്ന വിരലിലെണ്ണാവുന്ന സാക്ഷികളും ഒരു  'പ്രതിയും'  മാത്രമടങ്ങിയ ആകാശ പീഡന കേസിൽ പി. ജെ. ജോസഫ്‌ 'നീണ്ട' കാലയളവ്‌,
സി.ഡി. മുതൽ വിദേശ യാത്രവരെ ദൈർഘ്യമുള്ള കേസിൽ ടോമിൻ തച്ചങ്കരി 'നീളുന്ന' കാലയളവ്‌,
സിസ്റ്റർ അഭയ കേസിൽ സിസ്റ്റർ സെഫി, ഫാദർ തോമസ്‌ കോട്ടൂർ, ഫാദർ ജോസ് പൂത്രിക്കയിൽ  എന്നിവർ  'നീളുന്ന' കാലയളവ്‌...... etc. etc.
മുംബൈ സ്ഫോടന കേസിലെ പ്രതികൾക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം',
ദൽഹി പീഡന കേസിലെ  പ്രതികൾക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം',
കേരളത്തിലെ തീവണ്ടി പീഡന കേസിലെ  പ്രതിക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം'.....
 etc. etc.
ഈ 'ആനുകൂല്യ'ത്തിനുള്ള അർഹതപോലും സമൂഹത്തിൽ ഉന്നത പദവികളിൽ
ഇരിക്കുന്നവർക്ക് ഇല്ലെന്നത് വേദനജകമാണ്.
ആരോപിക്കപെടുന്ന പ്രതി കുറ്റക്കാരനോ നിരപരാധിയോ ആകട്ടെ
വിധി വരുന്നതിനു ജീവപര്യന്തത്തേക്കാൾ നീണ്ട കാലയളവ്‌ എടുക്കുന്നത്
അവരോടു ചെയ്യുന്ന കൊടും ക്രൂരത തന്നെയാണ്.
ദീർഘകാലം പ്രതി എന്ന പേരും പേറി പത്തോ ഇരുപതോ അതിലേറെയോ വർഷം സമൂഹത്തിൽ മാനവും നാണവും  ഇല്ലാത്തവനെപ്പോലെ ജീവിച്ചു ഒടുവിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിനെക്കാൾ എത്രയോ ഭേദമാണ് എത്രയും വേഗം ശിക്ഷിക്കപ്പെട്ടു വധിക്കപ്പെടുകയോ ജയിലിൽ കിടക്കുകയോ ചെയ്യുക!
അതിനാൽ നമുക്ക് ഉടൻ വേണം ധാരാളം അധിവേഗ അന്വേഷണ സംവിധാനങ്ങളും ധാരാളം അധിവേഗ കോടതികളും.
ഇനിയെങ്കിലും നീതിസൂര്യൻ എന്നും ഉദിച്ചുനില്ക്കട്ടെ എന്ന് ആശിക്കുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ട് പീഡിപ്പിക്കപ്പെടുന്ന എല്ലാ പ്രതികളുടെയും സ്വന്തം
സ്നേഹിതൻ 


Sunday, September 7, 2014

കൂടെക്കൂടെ...

കടപ്പാട്: മനോരമ 
നേഹമോൾക്കും കുടുംബംഗങ്ങൾക്കും
ഒപ്പം എല്ലാ മലയാളികൾക്കും
സ്നേഹിതന്റെ
ഹൃദയം നിറഞ്ഞ ഓണാശംസകൾ!

Tuesday, August 26, 2014

"നമുക്ക് മന്ത്രി കെ. ബാബു ഉണ്ടല്ലോ? പിന്നെന്തിനു ടെൻഷൻ!"

അഡ്വക്കേററ് ജനറൽ - മന്ത്രി കെ. ബാബു  അവിശുദ്ധ കൂട്ടുകെട്ട്‌ അവസാനിപ്പിക്കുക.
ഇന്നു നടക്കുന്ന എക്സ്സൈസ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പങ്കെടുത്തു സുതാര്യത ഉറപ്പു വരുത്തുക. ഇന്നലെ കിട്ടിയ അഡ്വക്കേററ് ജനറലിന്റെ നിയമോപദേശം ശ്രീ. കെ. ബാബു 'ചോദിച്ചു' വാങ്ങിച്ചതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. "നമുക്ക് മന്ത്രി കെ. ബാബു ഉണ്ടല്ലോ? പിന്നെന്തിനു ടെൻഷൻ!" എന്ന് ബാറുടമകളും മുക്കുടിയന്മാരും ആശ്വാസം കൊള്ളുന്ന നിലയിൽ കാര്യങ്ങൾ എത്തി നില്ക്കുന്നു. ഇങ്ങനെ പോയാൽ അടുത്ത ഏപ്രിൽ ഫുള് വരെയെങ്കിലും മുഴുവൻ ബാറും തുറക്കുന്ന നിലയിലേക്ക് ഇന്നത്തെ ഉന്നതതല (ഗൂഡ) യോഗം കടന്നെന്നിരിക്കും. 
കാത്തിരിക്കാം... കാതോർത്തിരിക്കാം....
ശ്രീ.വി. എം. സുധീരനും ശ്രീ. ഉമ്മൻ ചാണ്ടിക്കും ശ്രീ. കെ. എം. മാണിക്കും മുസ്ലിം ലീഗിനും കേരള കത്തോലിക്കാ മെത്രാൻ  സമിതിക്കും  അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്.
നിങ്ങളുടെ
സ്വന്തം സ്നേഹിതൻ 

Sunday, August 24, 2014

സൂക്ഷിച്ചോ! എക്സൈസ് വകുപ്പ് മന്ത്രി എക്സൈസ് നയം അട്ടിമറിക്കും.

സൂക്ഷിച്ചോ! എക്സൈസ് വകുപ്പ് മന്ത്രി എക്സൈസ് നയം അട്ടിമറിക്കും.
അതിന്റെ വ്യക്തമായ തെളിവാണ് ഭരണ പക്ഷത്തെ ചിലർ പ്രതിപക്ഷത്തെപോലെ പെരുമാറുന്നുവെന്ന സുധീരനെ ഉന്നം വെച്ചുള്ള പ്രസ്താവന. അതിനാൽ ചൊവ്വാഴ്ചയോടെ ബാറിനൊപ്പംതന്നെ എക്സൈസ് മന്ത്രിക്കും പൂട്ടിടണം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട...

വിനയത്തോടെ,

കുടി നിർത്താൻ ആഗ്രഹിക്കുന്ന എല്ലാ കുടിയന്മാരുടെയും
ഉറ്റ സ്നേഹിതൻ

Saturday, August 23, 2014

418+312 ബാർ പൂട്ടൽ. സന്തോഷം കൊണ്ടങ്ങ്‌ എനിക്ക് ഇരിക്കാൻ വയ്യേ.

418+312 ബാർ പൂട്ടൽ. സന്തോഷം കൊണ്ടങ്ങ്‌ എനിക്ക് ഇരിക്കാൻ  വയ്യേ.
പൂട്ടി കിടക്കുന്ന 418 ബാറുകൾക്ക് പുറമേ നിലവിലുള്ള 312 ബാറുകൾ കൂടി ഉടൻ പൂട്ടാനുള്ള സർക്കാർ  തീരുമാനം സ്നേഹിതൻ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നു.
കർത്താവ്‌ ഒരുക്കിയ ദിവസമാണിത്. നമുക്ക് സന്തോഷിച്ചു ഉല്ലസ്സിക്കാം. ഏറ്റവും ഉന്നതമായ 'ലഹരി'-സ്പിരിറ്റ്‌ ഇൻ ജീസസ്-ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു പുതിയ ലഹരിയായി നമ്മിൽ വന്നു വസിക്കട്ടെ.

ദൈവമേ ഒത്തിരി ഒത്തിരി നന്ദി.

സ്നേഹിതൻ 

Monday, August 18, 2014

അരുത് മാവേലീ... അരുത്...

അരുത് മാവേലീ... അരുത്...
ഇനിമേൽ അങ്ങ് കേരളത്തിലേക്ക് എഴുന്നള്ളല്ലേ
ഞങ്ങൾ കുടിച്ചു മരിക്കാതിരിക്കേണ്ടതിന്, പ്ളീസ്‌...
ഇനിയൊരോണത്തിനുമങ്ങ് ഇങ്ങോട്ടെഴുന്നള്ളല്ലേ.

അരുതുണ്ണീശോ...അരുത്...
ഇനിയൊരു രാവിലും ഭൂമിയിലുണ്ണീശോ പിറക്കരുതേ...
ഞങ്ങൾ കുടിച്ചു മരിക്കാതിരിക്കേണ്ടതിന്, പ്ളീസ്‌...
ഇനിയൊരു ക്രിസ്മസ് രാവിലുമങ്ങ് പിറക്കരുതേ.

അരുത് ജീസസ്‌... അരുത്...
ഇനിയൊരു  രാവിലും അങ്ങുയിർക്കരുതേ...
ഞങ്ങൾ കുടിച്ചു മരിക്കാതിരിക്കേണ്ടതിന്, പ്ളീസ്‌...
ഇനിയൊരീസ്റ്റർ  രാവിലുമങ്ങുയിർക്കരുതേ...

രചന: സ്നേഹിതൻ



 

Friday, August 15, 2014

(V) വീര്യം (M) മണക്കാത്ത സുധീരന് സ്നേഹിതന്റെ ആയിരമായിരം അഭിവാദ്യങ്ങൾ.

 ബാർ വിഷയം : ഉമ്മൻ‌ചാണ്ടിയുടേത് ഇരട്ടത്താപ്പ് നയം. അല്ലെങ്കിൽ ആരെയോ ഭയപ്പെടുന്നു.

കെ.  ബാബു തനി അബ്ക്കാരി (അബ്ക്കാരികളുടെ സ്വന്തം) മന്ത്രി.
കള്ളിന്റെയോ അതോ, കള്ളത്തിന്റെയോ ഒരു രൂക്ഷ ഗന്ധം

(V) വീര്യം (M) മണക്കാത്ത സുധീരന് സ്നേഹിതന്റെ ആയിരമായിരം അഭിവാദ്യങ്ങൾ.

ചൂട് വാർത്ത : ബാർ വിഷയത്തിൽ സുധീരന്റെത് അവസാന വാക്കല്ലെന്നു വെള്ളാപ്പള്ളി.
ശരിയാണ്. ഏതു മനുഷ്യനും മരിക്കുന്നതിനു തൊട്ടു മുമ്പ് പറയുന്നതാണ് അവന്റെ  അവസാന വാക്ക്. സുധീരൻ  ഇപ്പോഴും ജീവിച്ചിരിക്കുന്നു. കാലഘട്ടത്തിന്റെ  ശബ്ദമായി. 

 അല്ല  പിന്നെ ! എന്റെ ഓരോ സംശയങ്ങളേ ! 
എന്റെ മാണി സാറേ,
ഈ കുടിയന്മാരു കുടിച്ചു ട്രഷറി നിറച്ചില്ലെങ്കിൽ ഇവരുടെ കൈയിലുള്ള കാശ്  ഇവരുടെ കൈയ്യിലിരുന്നു ചിതലരിച്ച്  ദ്രവിച്ചു പോകുമോ? 
അതോ ആർക്കും ഗുണപ്പെടാതെ അന്തരീക്ഷത്തിലേക്കു പറന്നു പോകുമോ?  
അഥവാ , എവന്മാരോ എവന്മാരുടെ  കുടുംബമോ ഗുണം പിടിക്കുന്നില്ല , എന്നാ പിന്നെ എവന്റെയൊക്കെ കാശുകൊണ്ട്  ഖജനാവ് എങ്കിലും ഗുണം പിടിക്കട്ടെ എന്ന് കരുതിയാണോ?


Thursday, July 10, 2014

പ്ളീസ് സാർ, അങ്ങനെ പറയല്ലേ, തൊഴിൽ ചെയ്യായ്മയിൽ ഒന്നാമതു എന്ന് പറയൂൂൂൂ......

വാർത്താ കടപ്പാട് :മനോരമ 10 7 14

പ്ളീസ് സാർ, അങ്ങനെ പറയല്ലേ, 
തൊഴിൽ ചെയ്യായ്മയിൽ കേരളം ഒന്നാമതു എന്ന് പറയൂൂൂൂ......

Sunday, June 22, 2014

PSC പരീക്ഷാര്ഥികൽ ജാഗ്രതൈ!

വി. ഇ.ഒ , പത്തനംതിട്ട ജില്ല അഡ്മിഷൻ ടിക്കറ്റിൽ പരീക്ഷാ ഹാളിൽ ഏൽപ്പിക്കാനുള്ള ഐഡൻറ്റിഫികേഷൻ സർടിഫിക്കറ്റ്  ഇല്ല. പരീക്ഷാര്ഥികൽ ജാഗ്രതൈ!

Wednesday, April 2, 2014

ലത്തീൻ കത്തോലിക്ക ഐക്യവേദിക്ക് സഭയുടെയും ലത്തീൻ രൂപതകളുടെയും ഔദ്യോഗിക പിന്തുണയുണ്ടോ?

ലത്തീൻ കത്തോലിക്ക ഐക്യവേദിക്ക്  സഭയുടെയും ലത്തീൻ രൂപതകളുടെയും  ഔദ്യോഗിക പിന്തുണയുണ്ടോ എന്ന്  സഭാ നേതൃത്വം വ്യക്തമാക്കിയാൽ വിശ്വാസികൾക്കു തെറ്റ്  പറ്റാതിരിക്കും.

Monday, March 17, 2014

പി എസ് സി പുതിയ വിജ്ഞാപനം എവിടെ?

മലയാള മനോരമ 17 03 2014 


17 3 2014 9.4 pmന് എടുത്ത സ്ക്രീൻ ഷോട്ട്   

17 3 2014 9.7 pmന് എടുത്ത സ്ക്രീൻ ഷോട്ട്  

മുകളിൽ സൂചിപ്പിക്കുന്ന സമയംവരെയും പി എസ് സിയുടെ വെബ് സൈറ്റിൽ വരാത്ത നോറ്റിഫിക്കേഷൻ  രഹസ്യം  മനോരമ തൊഴിൽ വീഥി തുടങ്ങിയ കച്ചവട ലാക്കുള്ള പ്രസിദ്ധീകരണങ്ങൾക്ക്  എന്തുവിലയ്ക്കാണ്  മുൻ‌കൂർ കൈമാറുന്നതെന്നും ഇവയുടെ കച്ചവടം തീരുന്ന സമയംവരെയും  പി എസ് സിയുടെ വെബ് സൈറ്റിൽ ഇവ പ്രത്യക്ഷപെടാതതിൻറെയും കാരണം ദുരൂഹമായിരിക്കുന്നു. ഒന്ന് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും. ടി പ്രസിദ്ധീകരണങ്ങൾ ഇറങ്ങുന്നത് തിങ്കളാഴ്ചയാണ്. മിക്ക നോടിഫിക്കേഷനും വെബ് സൈറ്റിൽ വരുന്നത് അന്ന് രാത്രി വളരെ വൈകി അല്ലെങ്കിൽ ചൊവ്വ രാവിലെ. കാര്യങ്ങളുടെ കിടപ്പ്  എപ്പടി....!?

ഇത് പോസ്റ്റ്‌ ചെയ്യുന്ന 9.52 വരെയും നോറ്റിഫിക്കേഷൻ ആക്ടിവ്  ആയിട്ടില്ല.

തൊഴിൽ രഹിതരുടെ സ്നേഹിതൻ 



Tuesday, February 18, 2014

മലയാള മനോരമയുടെ കച്ചവട കുതന്ത്രം തൊഴിൽ വീഥിക്കുവേണ്ടി

മലയാള മനോരമയുടെ കച്ചവട കുതന്ത്രം തൊഴിൽ വീഥിക്കുവേണ്ടി

ഇന്നത്തെ മനോരമ  പത്രത്തിൽ കൊടുത്തിരുന്ന തൊഴിൽ വീഥിയുടെ പരസ്യത്തിൽ 609 ട്രൈബൽ വാച്ചർ ഒഴിവുകളിലേക്ക്  പി എസ് സി. വിജ്ഞാപനം എന്ന് 'ഇലയിട്ട് '  വിളമ്പിയ പരസ്യത്തിൽ ചുവന്ന വട്ടത്തിൽ സ്പെഷ്യൽ റിക്രൂട്ട് മെന്റ്  എന്ന് കൊടുത്തിരിക്കുന്നതായി കാണാം. ഇതിനെയാണ് കച്ചവട കുതന്ത്രം  എന്ന് പറയുന്നത്. സത്യത്തിൽ ഈ വർഷം ഇറങ്ങിയ ഏക വിജ്ഞാപനം  1/ 2014 ആണ്. അത്  പട്ടിക വർഗക്കാർക്ക്  മാത്രം സംവരണം ചെയ്തിരിക്കുന്ന ഓഫ് ലൈൻ അപേക്ഷയാണ്. പി എസ് സി.വഴി  ജോലിയുണ്ടോ... ജോലിയുണ്ടോ... എന്ന് കണ്ണിൽ എണ്ണയൊഴിച്ചു  കാത്തിരിക്കുന്ന കാശ് മുടക്കി മനോരമയുടെ വരിക്കാരായ  കുടുംബങ്ങളിലെ വിവിധ സംവരണ വിഭാഗക്കാരായ  ദരിദ്രരായ ഉദ്യൊഗാർഥികളോട് പട്ടിക വർഗക്കാർക്ക്  മാത്രം എന്ന വിവരം മറച്ചുവച്ചു ലക്ഷക്കണക്കിന്   തൊഴിൽ വീഥി പ്രലോഭിപ്പിച്ചു വാങ്ങിപ്പിച്ചു വഞ്ഞിക്കുകയാണ് ചെയ്തത് . സ്വന്തം പരസ്യത്തിൽപോലും  സത്യസന്ധത പുലർത്താത്ത മനോരമയിലെ മറ്റു പരസ്യ തട്ടിപ്പുകളിൽ മനോരമ എത്രമാത്രം ജാഗ്രത പുലർത്തുന്നു എന്നത് ഭയപ്പാടോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു.

ഇഷ്റ്റായാലും ഇല്ലെങ്കിലും...
.
സ്നേഹിതൻ 

Sunday, February 9, 2014

പി എസ് സി എൽ ഡി സി ഉദ്യോഗാർഥികളെ പറ്റിച്ചുവോ?

പി  എസ് സി  എൽ ഡി സി  ഉദ്യോഗാർഥികളെ പറ്റിച്ചുവോ?

ഇന്നലെ കോട്ടയം, പാലക്കാട്‌ ജില്ലകളിലേക്കും ഇരുപത്തി രണ്ടാം തീയതി മലപ്പുറം, ഇടുക്കി ജില്ലകളിലേക്ക് നടക്കുന്ന പരീക്ഷയ്ക്കും കൊല്ലം  ജില്ലയിൽ നിന്നും അപേക്ഷ അയച്ചു കൊല്ലം ജില്ലയിൽ കൊല്ലം താലൂക്ക് പരീക്ഷ സെന്ററായി ചോദിക്കുകയും ചെയ്ത,  എന്റെ അറിവിലുള്ള ഒറ്റ ഉദ്യോഗാർഥിക്കുപോലും കൊല്ലത്ത്  പരീക്ഷ എഴുതാനുള്ള ഭാഗ്യമുണ്ടായില്ല. ഇന്നലെ കൊല്ലത്തെ എല്ലാ സ്കൂളുകളും പൂട്ടിയിട്ടിട്ടു പത്തനംതിട്ട, തൃശൂർ ജില്ലകൾ അനുവദിച്ചത് എന്തിനാണ് ? കൊല്ലത്ത് ഇത്രയും സ്കൂളുകൾ ഉണ്ടായിട്ടും കൊടുക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ എക്സാം സെന്റർ ഒപ്ഷൻ വച്ച്  ഇവരെ കൊതിപ്പിച്ചത്.
ഇത് വലിയ വഞ്ചനയായിപ്പോയി.

സ്നേഹിതൻ 

Saturday, February 1, 2014

കണ്ടച്ചിറയുടെ അഭിമാനപാത്രമായ റീന ജോർജിന്

കണ്ടച്ചിറയുടെ അഭിമാനപാത്രമായ റീന ജോർജിന് 
സ്നേഹിതന്റെ അഭിനന്ദനങ്ങൾ 

Wednesday, January 29, 2014

ഒരു ലേഖ ചിത്രം


ഒരു ലേഖ ചിത്രം 


Tuesday, January 21, 2014

കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.

കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.
കെ എസ് ആർ ടി സിക്ക് വിവിധ ബസുകളിൽ നിന്ന് കിട്ടിയ 2473 ഗ്രാം സ്വർണത്തിൽ ഒരു തരി പോലും ഉടമകൾ മനപ്പൂർവം ബസിൽ ഉപേക്ഷിക്കാൻ സാധ്യത ഇല്ലാതിരിക്കെ തെളിവ് സഹിതം ഹാജരാകുന്ന ഉടമകൾക്ക് തിരികെ നല്കി കെ എസ് ആർ ടി സി മാതൃക കാട്ടണം. കാരണം ഇതിൽ നല്ല പങ്കും പൊളിഞ്ഞ ബസിലെ തകരങ്ങളിൽ ഉടക്കിയതാകാം.
ഇന്നത്തെ പത്ര വാർത്ത വായിച്ചപ്പോൾ ഒരു കഥയാണ്  ഓർമ്മ വന്നത് . പണ്ട് പണ്ട് ഒരു വല്യമ്മച്ചി രാവിലത്തെ കുർബാനായ്ക്കു പോയിട്ട് തിരികെ വരുമ്പോൾ അമ്പടാ... ഒരു ഭിഷക്കാരൻ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നു.
അമ്മച്ചി ഭിഷക്കാരനോട്‌ ചോദിച്ചു: "നിനക്ക് ഈ വീട്ടിൽ നിന്ന് ഭിക്ഷ വല്ലതും കിട്ടിയോ?"
ഭിക്ഷക്കാരൻ:  "ഇല്ലമ്മാ... ഇവിടൊന്നുമില്ലെന്നു അവിടുത്തെ ഒരു കുട്ടി പറഞ്ഞു."
ഇത് കേട്ടതും അമ്മച്ചിക്ക് അരിശം വന്നു.
ഭിക്ഷക്കാരനോട്  പറഞ്ഞു: "നീ എന്റെ കൂടെ വാ... ആരാ ഇപ്പറഞ്ഞതെന്ന്  എനിക്കൊന്നു അറിയണം.." അമ്മച്ചി ഭിക്ഷക്കാരനെയും കൂട്ടി വീട്ടിലെത്തി. വീട്ടിലുള്ള എല്ലാവരെയും വിളിച്ചുകൂട്ടി. അമ്മച്ചി അലറി: "ആരാടാ ഈ ഭിക്ഷക്കാരനോട്  ഇവിടൊന്നുമില്ലെന്നു പറഞ്ഞു വിട്ടത്. "
 ത്രേസ്യാ മോൾ പറഞ്ഞു: ഞാനാ അമ്മച്ചീ..
:അമ്മച്ചി: പ്‌ഭ... ഞാൻ ജീവനോടിരിക്കുന്പം ഇവിടെ ഒണ്ടെന്നും ഇല്ലെന്നും പറയേണ്ടത് ഞാനാ... നീയൊന്നുമല്ല.
എന്നിട്ട് അമ്മച്ചി ഭിക്ഷക്കാരനോട് പറഞ്ഞു :  ഇന്ന് ഇവിടൊന്നുമില്ല... പൊയ്ക്കോ.
...............................
കെ എസ് ആർ ടി സി ലേലം ചെയ്താലും കലക്ടർ ലേലം ചെയ്താലും ലേലം ലേലം തന്നെ.
നഷ്ടം പാവം യാത്രക്കാർക്ക്... അവർക്ക് നഷ്ടപ്പെട്ടത്‌ വെറും സ്വർണമല്ല. സ്വർണ ചിറകുള്ള സ്വപ്നങ്ങളായിരുന്നു. ആകയാൽ ഒന്നുകൂടി ഊന്നി പറയട്ടെ. കെ എസ് ആർ ടി സി കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമകൾക്ക് തിരികെ നല്കി മാതൃക കാട്ടണം.

സ്നേഹിതൻ






Friday, January 17, 2014

ഹോട്ടൽ വിലവർധന - ആദ്യം മനോരമ സ്വന്തം കണ്ണിലെ തടി കാണട്ടെ. പിന്നെ ഹോട്ടലിലെ "കരടു' കാണാം.

ഹോട്ടൽ വിലവർധന - ആദ്യം മനോരമ സ്വന്തം കണ്ണിലെ തടി കാണട്ടെ. പിന്നെ ഹോട്ടലിലെ "കരടു' കാണാം.
5 രൂപ വിലയുണ്ടായിരുന്ന മനോരമയ്ക്ക്  ചരിത്രത്തിലെ ഏറ്റവും വലിയ വില വർധന (ഒറ്റയടിക്ക്  ഒരു രൂപ) വർദ്ധിപ്പിച്ചു പിന്നണി പത്രങ്ങൾക്കെല്ലാം 'ദുർമാതൃക' കാട്ടിയ മനോരമ നിന്ന് പെഴയ്ക്കാൻ പെടാപ്പാടുപെടുന്ന ഹോട്ടലുകാർക്കെതിരെ വാർത്തയെഴുതി നല്ല പിള്ള അല്ല നല്ല മാപ്പിള ചമയരുതെ. മനോരമയ്ക്ക്  സർക്കാരുമായി ഒരു ചർച്ചയും നടത്താതെ തോന്നുംപടി വില വർദ്ധിപ്പിക്കാം. ഇങ്ങനെ ഒറ്റ ദിവസം വീർക്കുന്ന കീശ ദശ ലക്ഷക്കണക്കിന്‌  രൂപ വരുമെന്ന്  പാവം വായനക്കാരൻ അറിയുന്നുണ്ടോ? ഇതിൽ എത്രായിരം രൂപ നാട്ടുകാരെ വാർത്തമാനം വായിക്കാൻ നാട്ടിലൊട്ടാകെ ചായക്കടക്കാരു അധികം ഒരു രൂപ ഇന്നലെ മുതൽ മനോരമയുടെ മടിക്കുത്തിൽ  ഒരു പരാതിയും പറയാതെ നിക്ഷേപിക്കുന്നു എന്ന് അവർ അറിയുന്നുണ്ടോ? ഉണ്ണുന്ന ചോറിനു അല്പ്പം നന്ദി വേണം. നന്ദി! മനോരമ ഒരാഴ്ച പൂട്ടിയാൽ നാട്ടിൽ ഒരു പുല്ലും കുറയില്ല. നാട്ടിൽ ഒരു ചായക്കട പൂട്ടിയാൽ ചിലപ്പോൾ പട്ടിണിയാകുന്ന, ഒരു കട്ടൻ ചായ കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന പലരും ഉണ്ടാകും. പലരെയും എനിക്കറിയുകയും ചെയ്യാം. കാശു ചവച്ചാൽ വിശപ്പ്‌  മാറില്ല. അതിനാൽ അവരും നിന്ന് പിഴച്ചൊട്ടെ.