Sunday, November 27, 2016

daily bread_271116


Monday, November 14, 2016

മോദിജിയെ തൂക്കിലേറ്റേണ്ടിവരില്ല. ഫലം കാണാനുണ്ട്.

മോദിജിയെ തൂക്കിലേറ്റേണ്ടിവരില്ല. ഫലം കാണാനുണ്ട്. 
മോദിജിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രത്യക്ഷത്തില്‍തന്നെ ഫലം കാണാനുണ്ടെന്നാണ് എന്‍റെ പക്ഷം. അത് മുന്നേതന്നെ തനിക്ക് വേണ്ടപ്പെട്ടവരെ നേരത്തെ അറിയിച്ചിരുന്നുവെന്നും അതിന് തെളിവാണ് ഏതോ ബി.ജെ.പി. നേതാവ് തലേദിവസം ഒരുകോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചതെന്നും ചിലര്‍
 ആരോപിക്കുന്നുണ്ട്. ഒരുകോടി രൂപയുടെ വ്യാജനോട്ട്  തലേദിവസം ബാങ്കില്‍ നിക്ഷേപിച്ച് ഈ ദിവസങ്ങള്‍ക്കകം ചെറിയ നോട്ടാക്കി മാറ്റിയെങ്കില്‍മാത്രമേ അതിനെ തിരിമറി എന്ന് പറയാവൂ. ഏതൊരു പൌരനും ഇപ്പോഴും ശുദ്ധമായ എ ത്രപണം വേണമെങ്കിലും ബാങ്കില്‍ നിക്ഷേപിക്കുന്നതിന് തടസ്സമില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പിന്നെ എന്തഴിമതി? ആ നേതാവ് വിവരം നേരത്തെ മണത്തറിഞ്ഞുകാണും. അയാള്‍ ഉചിതമായി പ്രവര്‍ത്തിച്ചു. അത്രമാത്രം.
ഈ ഓപ്പറേഷന്‍റെ പ്രത്യക്ഷത്തിലുള്ള ഒരു ഗുണം സാധാരണക്കാരായ വീട്ടമ്മമാര്‍പോലും ആവശ്യത്തിന് ചാളപോലും വാങ്ങിക്കഴിക്കാതെ  പൂഴ്ത്തിവച്ചിരുന്ന കെട്ടുകണക്കിന് നോട്ടുകള്‍ പുറത്തെത്തിക്കാനായി എന്നതാണ്. ചെറുകിട കച്ചവടക്കാര്‍ ഏതെങ്കിലും ഉല്‍പ്പന്നം ക്ഷാമമുള്ള കാലത്ത് അമിതമായി സൂക്ഷിച്ചാല്‍ അതിനെ പൂഴ്ത്തിവയ്പ്പ് എന്ന് പറഞ്ഞ് കേസെടുക്കാന്‍ വകുപ്പുണ്ട്. അങ്ങനെയെങ്കില്‍ ഏതെങ്കിലും ബാങ്കിലിടാതെ അമിതമായി കയ്യില്‍ സൂക്ഷിക്കുന്നതിനെയും പൂഴ്ത്തിവയ്പ്പ് എന്ന് പറഞ്ഞുകൂടേ?  പണ്ട് എന്‍റെ കുഞ്ഞുന്നാളുകളില്‍ 25 പൈസ, 50 പൈസ ഇവയ്ക്കൊക്കെ 4 അണ, 8 അണ  എന്നിങ്ങനെയായിരുന്നു വിളിച്ചിരുന്നത്. 4 അണയ്ക്ക് ധാരാളം ചെറിയ കായല്‍മീനുകളൊക്കെ കിട്ടുന്ന കാലമുണ്ടായിരുന്നു. അന്നൊക്കെ അസാധുവായ ചെറിയ ചെമ്പ് തുട്ടുകള്‍ കിട്ടുമായിരുന്നു. അതിന് നടുവിലായി വൃത്തത്തില്‍ വെട്ടിമാറ്റിയിരിക്കും. ഇതിന് ചക്രം എന്നാണത്രേ പേര് വിളിച്ചിരുന്നത്. എത്ര അര്‍ഥവത്തായ പേര്.
ചക്രം എന്നാല്‍ ഉരുളുന്നത് എന്നല്ലേ അര്‍ത്ഥം. നാണയവും രൂപയുമെല്ലാം ഇതുപോലെ ഉരുളേണ്ടതുതന്നെ. ഒരു കൈയ്യില്‍നിന്ന് മറ്റൊരു കൈയ്യിലേക്ക്. അവിടെനിന്ന് മറ്റൊരു കൈയ്യിലേക്ക്. പക്ഷെ നാം എന്താ ചെയ്തിരുന്നത്. അതെല്ലാം സ്വന്തം കൈയ്യില്‍ കുന്നുകൂട്ടി. ആ നിലച്ചുപോയ ഒഴുക്ക് പുനസ്ഥാപിക്കാന്‍ കഴിഞ്ഞത് വലിയ അത്ഭുതമല്ലേ. നാം ബൈബിളില്‍ വായിച്ചിട്ടില്ലേ? ദൈവം ഉണ്ടാകട്ടെ എന്നു പറഞ്ഞു. അതുണ്ടായി. ഇവിടെ ഇതാ മോദി ഏതാനും മിനിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്നു. കുറച്ചുനാള്‍ മുമ്പും ഇതുപോലൊരു മാജിക് മോദിയില്‍നിന്നും നാം കണ്ടതാണ്. എസ്. ബി. റ്റി.യില്‍നിന്നും ഒരു അക്കൌണ്ട് എടുക്കണമെങ്കില്‍ ആഴ്ചകള്‍  ഏറെയെടുക്കുമായിരുന്നു. അന്ന് മോദി ഒരു വാക്ക് പറഞ്ഞു. എന്ത് ലളിതമായി ഒറ്റദിവസംകൊണ്ട് എത്രായിരം പേര്‍ക്ക് അക്കൌണ്ട് തുറന്നുകിട്ടി.
ഇനി സ്വിസ് ബാങ്കിലിട്ടിരിക്കുന്നവരുടെ കാര്യം. ആ പണം ഇനി അവരെങ്ങനെ ധൈര്യമായി നാട്ടില്‍ ചെലവാക്കും? ആ പണം ആ ബാങ്കുകാര്‍ക്ക് ലോണ്‍ കൊടുക്കാനും മറ്റും ചെലവഴിക്കാനേ പറ്റൂ എന്നാണ് എന്‍റെ ചിന്ത. അല്ലെങ്കില്‍ അവിടെ പോയി സ്വിസ് ബാങ്കിന്‍റെ മുന്നിലെ വല്ല തട്ടുകടയില്‍നിന്നും ഭക്ഷണം കഴിച്ചുതീര്‍ക്കേണ്ടിവരും.
ഇന്നത്തെ അരക്ഷിതാവസ്ഥ താല്ക്കാലികം മാത്രം. ചിലരുടയൊക്കെ കൈയ്യിലിരിക്കുന്ന ചില്ലറ മണികള്‍കൂടി ഒന്ന് ഇളക്കാമെങ്കില്‍ ഒറ്റദിവസംകൊണ്ട് തീരും ഈ ചില്ലറ ക്ഷാമം. പിന്നെ കമ്പോളം ഉണരും. മാറിക്കിട്ടിയ കാശുകൊടുത്ത് ഇനിയുമിതുപോലെ കൂട്ടിവയ്ക്കാതെ ഏറെപ്പേരും വല്ലതുമൊക്കെ വാങ്ങിച്ചു കഴിക്കും.  അമ്മയ്ക്കും മക്കള്‍ക്കും വേണ്ടതൊക്കെ വാങ്ങിക്കൊടുക്കാന്‍ ഉത്സാഹിക്കും. ഭൂമിവില കുറയും.   പാവപ്പെട്ടവര്‍ക്ക് വീട് വാങ്ങാം. ചെറിയ ചെറിയ ആധാരം എഴുത്ത് കൂടും.
അങ്ങനെ ഇനിയുമുണ്ടേറെ പറയാന്‍. പ്രതികരണങ്ങള്‍ കണ്ടിട്ടെഴുതാം അതെല്ലാം. മോദിജീ അങ്ങയെ ദൈവം സംരക്ഷിക്കട്ടെ.

Thursday, August 18, 2016

പൊന്നേ... മുത്തേ... പിണങ്ങല്ലേ...

മദ്യപാനത്തിന് അടിമയായവരോട് ഏതാനും വാക്കുകള്‍ പറയട്ടേ...
സ്വയം നിര്‍ത്താന്‍ സാധിക്കാത്തതുകൊണ്ട്  മദ്യപിക്കുന്നത് വലിയ തെറ്റൊന്നുമല്ല കേട്ടോ.
പക്ഷെ, ചില കാര്യങ്ങള്‍  സ്വയം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
1. സ്വന്തം കാശുമുടക്കി സ്വയം ക്യൂ നിന്ന് സാധനം വാങ്ങി, ആരും കാണാതെ മടിക്കുത്തില്‍ വയ്ക്കാതെ, മാന്യമായി ഒരു കവറിലാക്കി  കയ്യില്‍ പിടിച്ച് ഷോപ്പിംഗ് കഴിഞ്ഞുവരുന്ന ഗമയില്‍ സ്വന്തം ഭവനത്തില്‍ കയറി ആരും കാണാതെ ആര്‍ക്കും കൊടുക്കാതെ കൊറേച്ച... കൊറേച്ച....  കുടിക്കാം. അത്  ജന്മാവകാശമല്ലയോ.
2. പക്ഷെ ദയവായി  മക്കള്‍ കാണെ കുടിക്കരുത്.
3. ദയവായി  ഭാര്യ കാണെ കുടിക്കരുത്.
4. ദയവായി  മാതാപിതാക്കള്‍ കാണെ കുടിക്കരുത്.
5.  ദയവായി  നാട്ടുകാര്കാണെ കുടിക്കരുത്.
6. ദയവായി കൂട്ടുകൂടി കുടിക്കരുത്.
7. ദയവായി ആരോടും എത്ര സ്നേഹം തോന്നിയാലും മദ്യം വാങ്ങിക്കൊടുക്കരുത്.
8.  ദയവായി  വീട്ടില്‍ ആരെങ്കിലും മരിച്ചുകിടക്കുമ്പോള്‍ കൂട്ടുകാരുടെ സങ്കടം തീര്‍ക്കാന്‍ അവര്‍ക്ക് കുടിക്കാന്‍ കൊടുക്കരുത്.
9. ദയവായി  ഷെയര്‍ ഇട്ട് ആരോടും കൂട്ടുകൂടി കുടിക്കരുത്.
10. ദയവായി ആരുടെയും സ്പോണ്‍സേര്‍ഡ് കുടിയില്‍ക്കൂടി കുടിക്കരുത്.

ദയവായി ഭാര്യമാരോട് ഒരു അഭ്യര്‍ത്ഥന.
 1. ഇനി അഥവാ ഞാന്‍ കുടിച്ചിട്ടുവരുമ്പോള്‍  "ഉപദേശിച്ച്" നന്നാക്കാന്‍ വരാതെ,  മൈന്‍റ് ചെയ്യാതെ പോയിക്കിടന്ന് ഉറക്കംനടിക്കാന്‍ ശ്രമിക്കണം ട്ടോ. 
2. ദയവായി കുടിക്കുന്ന അച്ഛനെതിരെ  മക്കള്‍ക്ക് "ക്വട്ടേഷന്‍" ഒന്നും  കൊടുക്കരുതേ.... കാരണം ഈ  മദ്യപാനം  ഒരു രോഗമാണെന്നേ.
ഏറിയാല്‍ സൂര്യന്‍ ഉദിക്കുംവരെ മാത്രമേ ഇവര്‍  ലവലുകേട് കാണൂന്നേ. തീര്‍ച്ചയായും ജീവനുണ്ടെങ്കില്‍ രാവിലെ സൂര്യനുദിക്കുമ്പോലെ വന്ന്  നൂറ് ഷോറി.... ഷോറി.... ഷോറി.... പറയുംന്നെ.
പൊന്നേ... മുത്തേ... പിണങ്ങല്ലേ...

Friday, April 1, 2016

ഇന്ന് എൻറെ 50-ആം ജന്മദിനം


പ്രിയ കൂട്ടുകാരേ,
ഇന്ന് എൻറെ 50-ആം ജന്മദിനമാണ്. ലോകം മുഴുവൻ സാഘോഷം ആഘോഷിക്കുന്ന സുദിനം. ഏപ്രിൽ 1. എന്തൊക്കെയാണ് ഈ സുദിനത്തിൻറെ പ്രത്യേകത?
1. ലോകം മുഴുവൻ -ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു. (ഡിസംബർ 25 ക്രിസ്തുമസ് -ലോകമങ്ങുമുള്ള ക്രിസ്ത്യാനികൾ ആഘോഷിക്കുന്നു. നബിദിനം ലോകമങ്ങുമുള്ള മുസ്ലീങ്ങൾ ആഘോഷിക്കുന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി എല്ലാ ഭാരതീയരും ആഘോഷിക്കുന്നു.) എന്നാൽ എൻറെ ജന്മദിനം ലോകം മുഴുവൻ -ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു. കാരണം  അന്നാണ് ലോക വിഡ്ഢി ദിനം. വിഡ്ഢിയെ  കഴുതയെന്നു  വിളിക്കാറില്ലേ? യേശുവിന്റെ രാജകീയ പ്രവേശനം ഒരു കഴുതയുടെ പുറത്തായിരുന്നല്ലോ?

2. സാമ്പത്തികരംഗം എൻറെ പിറവി ദിനം വർഷാരംഭമായി കണക്കാക്കുന്നു.


3. പിന്നെ, ഈ  50-ആം വർഷത്തെ പ്രത്യേകത ഉമ്മൻചാണ്ടി സർക്കാർ 75 വയസ്സ് പൂർത്തിയായ എല്ലാ പൌരന്മാർക്കും ഏർപ്പെടുത്തിയ 1500 രൂപ പെൻഷൻ പ്രാബല്യത്തിൽ വരുന്ന സുദിനമാണ്. കൃത്യം 25 വർഷംകൂടി കടന്നുകിട്ടിയാൽ എനിക്കും അങ്ങനെ പെൻഷൻ വാങ്ങിക്കാലോ എന്നത് സന്തോഷംതന്നെ.


എന്റെ ജ്ഞാനസ്നാനം 1966 ഏപ്രിൽ 9 വലിയ ശനിയാഴ്ചയായിരുന്നു. മറ്റൊരു പ്രത്യേകതയും എന്റെ ജ്ഞാനസ്നാനത്തിനുണ്ട്. യേശുവിനെ ദൈവാലയത്തിൽ കാഴ്ച വച്ചതും യേശു എന്ന് വിളിച്ചതും ജനിച്ചു എട്ടാം നാൾ  ആയിരുന്നു. എന്നെ ആദ്യമായി ദേവാലയത്തിൽ കൊണ്ടുപോയതും ഗിൽബർട്ട്  എന്ന് പേര് വിളിച്ചതും എട്ടാം നാൾ തന്നെയായിരുന്നു.
എന്റെ തലതൊട്ടപ്പൻ മുതിരവിളയിൽ മർസിലിയും തലതൊട്ടമ്മ തൊടി വടക്കത്തിൽ സന്താനയും. എന്റെ തലതൊട്ടപ്പൻ, ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചുപോയി. സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ്  യേശു പറഞ്ഞില്ലേ. ഞാൻ പോയി നിങ്ങൾക്കായി സ്ഥലം ഒരുക്കി കഴിയുമ്പോൾ വീണ്ടും വന്നു നിങ്ങളെ കൂട്ടികൊണ്ട് പോകുമെന്ന്. എന്റെ തലതൊട്ടപ്പൻ കണ്ടച്ചിറ പള്ളി സെമിത്തേരിയിൽ മരിച്ചവർക്ക് കുഴിയെടുക്കുന്ന രംഗങ്ങൾ ഇപ്പോഴുമെന്റെ മനസിലുണ്ട്. യേശു സ്വർഗത്തു സ്ഥലമൊരുക്കിയവർക്കു ഭൂമിയിൽ അവസാന വാസസ്ഥലമൊരുക്കുന്ന പവിത്രമായ ജോലി ചെയ്തു കടന്നുപോയ എന്റെ തലതൊട്ടപ്പൻ.

ലോകമെങ്ങുമുള്ള എൻറെ പ്രിയം നിറഞ്ഞ എല്ലാ കൂട്ടുകാർക്കും ഈ സുദിനത്തിൻറെ എല്ലാവിധ  ആശംസകളും നേരുന്നു.

എനിക്ക് നേരിട്ടും ഫോണിലൂടെയും ഫെയ്സ്ബുക്കിലൂടെയും ജന്മദിനാശംസകൾ നേർന്നവർക്കും മുടങ്ങാതെ എല്ലാ വർഷവും വിളിക്കാറുള്ള എൻറെ കുഞ്ഞു പെങ്ങൾ ഷൈനിമോൾക്കും  ഇനി ആശംസകൾ നേരാനിരിക്കുന്നവർക്കും ഒത്തിരി നന്ദി. ദൈവം എല്ലാവരെയും ഇന്നേദിനം സമൃദ്ധമായനുഗ്രഹിക്കട്ടെ.

ഒത്തിരി ഒത്തിരി സ്നേഹത്തോടെ,

Thursday, March 3, 2016

എൻറെ പ്രിയ കൂട്ടുകാരേ,

എൻറെ പ്രിയ കൂട്ടുകാരേ,
പ്ലീസ്..... ഒരു നിമിഷം പ്രാർത്ഥിക്കുമോ? ഉപേക്ഷ വിചാരിക്കരുതേ...
കൊല്ലം ഇരവിപുരം സ്വദേശികളായ ജോബ്-റാണി ദമ്പതികളുടെ പൊന്നോമന മകൾ ജിൻസി (4 വയസ്സ്) ബ്രയിൻ ട്യൂമർ ബാധിച്ച് തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ദയവായി ഈശോയോട് മുട്ടിപ്പായി പ്രാർത്ഥിക്കണമേ...
ഈശോയുടെ തിരുവിലാവിലെ ജലമേ... ജിൻസിമോളെ കഴുകണമേ...
ഈശോയുടെ തിരുരക്തമേ.... ജിൻസിമോളെ കഴുകണമേ...
സൌഖ്യം നല്‍കണമേ...
വാഴ്ത്തപ്പെട്ട മദർ തെരേസായേ... ജിൻസി മോൾക്കുവേണ്ടി പ്രാർത്ഥിക്കണേ. സൌഖ്യം വാങ്ങിത്തരണമേ. ആമേൻ.