Monday, September 24, 2012

തിലകന് സ്നേഹിതന്റെ ആദരാഞ്ജലി

അഭിനയ ചക്രവര്‍ത്തി 
തിലകന്  
സ്നേഹിതന്റെ 
ആദരാഞ്ജലി 

Friday, September 21, 2012

കേരള ജനതയ്ക്ക് ഒരു കന്നി 5 ഉപഹാരം


വിറ്റുപോകാത്ത ഷാപ്പുകളുടെ ലൈസന്‍സ് ഫീസ് 50% വരെ കുറയ്ക്കാന്‍ തീരുമാനം

കൊല്ലം • വിറ്റുപോകാത്ത കള്ളുഷാപ്പുകളുടെ ലൈസന്‍സ് ഫീസ് 50% വരെ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നിട്ടും ഏറ്റെടുക്കാന്‍ ആളിലെ്ലങ്കില്‍ തൊഴിലാളി കമ്മിറ്റിയെ 500 രൂപ ലൈസന്‍സ് ഫീസ് നിരക്കില്‍ ഷാപ്പ് ഏല്‍പ്പിക്കാനും ഉത്തരവായി. അബ്കാരി വര്‍ഷം ആരംഭിച്ച് ആറു മാസമായിട്ടും ഷാപ്പുകള്‍ ഗണ്യമായി അടഞ്ഞുകിടക്കുന്നതിലാണ് ഈ തീരുമാനം. സംസ്ഥാനത്ത് 5,512 കള്ളുഷാപ്പുകളില്‍ ആയിരത്തിലേറെ ഇനിയും ആരും ഏറ്റെടുത്തിട്ടില്ല.

തിരുവനന്തപുരം ജില്ലയില്‍ ഒറ്റഷാപ്പും തുറന്നിട്ടില്ല. കൊല്ലം, തൃശൂര്‍, എറണാകുളം ജില്ലകളിലും ഷാപ്പുകള്‍ വലിയ തോതില്‍ അടഞ്ഞുകിടക്കുന്നു. വ്യാജക്കള്ളു വില്‍ക്കാന്‍ അനുവദിക്കിലെ്ലന്ന നിലപാടു സര്‍ക്കാര്‍ കര്‍ക്കശമാക്കിയതോടെയാണു ഷാപ്പുകള്‍ ഏറ്റെടുക്കാന്‍ ആളില്ലാതായത്. ഉല്‍പാദിപ്പിക്കുന്ന കള്ളും വില്‍ക്കുന്ന കള്ളും തമ്മിലുള്ള അന്തരം ഈ മേഖലയില്‍ എന്നും വിവാദമാണ്. ഷാപ്പ് ഒന്നിനു കുറഞ്ഞത് അഞ്ചു തൊഴിലാളികളും 50 തെങ്ങും എന്ന നിബന്ധനയും പലയിടത്തും പാലിക്കപ്പെടുന്നില്ല. 

കള്ളിന്‍റെ 90 ശതമാനത്തോളം പാലക്കാടു ജില്ലയില്‍ നിന്നു കൊണ്ടുവരികയാണ്. ഇതിന്‍റെ നിബന്ധനകളും ലൈസന്‍സികളെ പിന്തിരിപ്പിച്ചു. കൊല്ലം ജില്ലയില്‍ 233 ഷാപ്പുകളില്‍ 189 എണ്ണവും അടഞ്ഞുകിടക്കുന്നു. കള്ളിന്‍റെ ലഭ്യതക്കുറവാണു പ്രധാന കാരണം. സ്പിരിറ്റ് വില്‍ക്കാന്‍ അനുവദിക്കിലെ്ലന്ന നിലപാടു കര്‍ശനമായതോടെ ഷാപ്പ് ഏറ്റെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ 15 വിഷമദ്യദുരന്തങ്ങളില്‍ പതിനൊന്നും കൊല്ലത്താണെന്നാണ് എക്‌സൈസ് വകുപ്പിന്‍റെ കണക്ക്. ഷാപ്പൊന്നിനു ശരാശരി 10 തെങ്ങ് മാത്രമേ ജില്ലയില്‍ ചെത്തുന്നുള്ളൂ. 

ബാക്കി കള്ള് പാലക്കാട്ടു നിന്നു കൊണ്ടുവരികയാണ്. പക്ഷേ, ഇങ്ങനെ കൊണ്ടുവരുന്ന കള്ളിലും മായം കണ്ടെത്തി. സാംപിളിന്‍റെ രാസപരിശോധനാഫലം ഇനിയും വന്നിട്ടില്ല. കള്ളില്‍ എട്ടു ശതമാനത്തിലധികം ആല്‍ക്കഹോള്‍ കണ്ടെത്തിയാല്‍ ഷാപ്പ് പൂട്ടിക്കണമെന്നാണു ചട്ടം. കള്ളിന്‍റെ വില്‍പന അനുസരിച്ചാണു ലൈസന്‍സ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. രണ്ടു ലക്ഷം രൂപ വരെ ഫീസ് ഏര്‍പ്പെടുത്തിയ കള്ളുഷാപ്പ് സംസ്ഥാനത്തുണ്ട്. അഞ്ച്_ ആറു ഷാപ്പുകള്‍ ഗ്രൂപ്പായി ലൈസന്‍സികളെ ഏല്‍പ്പിക്കുക എന്നതാണു സര്‍ക്കാര്‍ നയം. തൊഴിലാളി കമ്മിറ്റികളെ ഏല്‍പ്പിക്കുന്പോഴും ഗ്രൂപ്പ് സന്പ്രദായം തുടരും.
(അവലംബം: യാഹൂ ന്യൂസ്‌ 4 മണിക്കൂര്‍ മുമ്പ് )
"...അവരോടു ക്ഷമിക്കണമേ.; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല. ലൂക്കാ 23/43

Tuesday, September 18, 2012

Wednesday, September 12, 2012

എമര്‍ജന്‍സി കേരള 2012

എമെര്‍ജിംഗ്  കേരള 2012
ഒരു എമര്‍ജന്‍സി കേരള ആയി ഭവിക്കട്ടെ 
എന്ന് ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.

-സ്നേഹിതന്‍ 



Wednesday, September 5, 2012

PSC ഒറ്റതവണ ഇന്ന് വലിഞ്ഞിഴയുന്നു. ഉദ്യോഗാര്‍ഥികള്‍ വലയുന്നു.

PSC ഒറ്റതവണ ഇന്ന്  വലിഞ്ഞിഴയുന്നു.
ഉദ്യോഗാര്‍ഥികള്‍  വലയുന്നു. ഇന്ന് അപേക്ഷിക്കാന്‍  അവസാന തീയതിയുള്ള ധാരാളം ഒഴിവുകളിലെ അപേക്ഷകര്‍ അങ്കലാപ്പില്‍ .

പരിഹാരം കാണണമേ ...  കനിവായ്   പരിഹാരം കാണണമേ.
പരിഹാരം കാണണമേ ...  കനിവായ്   പരിഹാരം കാണണമേ.

സ്നേഹിതന്‍ 



Tuesday, September 4, 2012

ഹാവൂ...ഇത് എന്തര് സൗകര്യം!


2013 ഫെബ്രുവരി 20, 21 തീയതികളില്‍ ദേശീയ പണിമുടക്ക്

ന്യൂഡല്‍ഹി• 2013 ഫെബ്രുവരി 20, 21 തീയതികളില്‍ ദേശീയ പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെയാണ് പണിമുടക്ക്.   ഡല്‍ഹിയില്‍ ചേര്‍ന്ന തൊഴിലാളി യൂണിയനുകളുടെ സംയുക്ത കണ്‍വെന്‍ഷനിലാണ് തീരുമാനം. രാജ്യത്ത് ആദ്യമായാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കുന്നത്.
(അവലംബം: യാഹൂ ന്യൂസ്‌ )


Saturday, August 11, 2012

പെന്‍ഷന്‍ പ്രായം 70-75 വയസ്സാക്കിക്കൂടെ ?

പെന്‍ഷന്‍ പ്രായം 70-75 വയസ്സാക്കിക്കൂടെ ?
ഇന്ന്  പത്രങ്ങളിലെ ചരമ കോളം വായിച്ചാല്‍ 80-90 വയസ്സ്  പ്രായത്തില്‍ മരണമടയുന്നവരാണ്  കൂടുതല്‍ എന്ന്  മനസ്സിലാക്കാവുന്നതാണ് . ഇവരില്‍ കൂടുതല്‍ പേരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന്  കാണാം. ഇവിടെ ഒരു സത്യം മുപ്പതും നാല്‍പ്പതും അതിലേറെയും കാലം പെന്‍ഷന്‍ വാങ്ങിയവരാനെന്നതാണ് . സേവന കാലത്തിനു തുല്യമോ അതിലേറെയോ കാലം. 
മറ്റൊരു സത്യം ഇവരിലേറെയും മരിക്കുംവരെയും 'സ്മാര്‍ട്ട് ബോയ്‌ ' ആയിരുന്നു എന്നതാണ് .ഇങ്ങനെ സര്‍ക്കാരിന്  വലിയ മുതല്‍ കൂട്ടാകേണ്ട എത്രയോ പേര്‍  '55' തട്ടി വീണു! ഇവരില്‍ എത്രയോ പേര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്  പാരയായി പ്രവര്‍ത്തിക്കുന്നു.  ഉദാ : കെ എസ് . എഫി . ജീവനക്കാരന്‍ പിരിഞ്ഞാല്‍ അവനെ കൊത്താന്‍ കടാപ്പുറം  ഗോള്‍ഡ്‌  സ്ഥാപനങ്ങളും ഹിമാലയന്‍ ചിട്ടി സ്ഥാപനങ്ങളും റെഡി.  അങ്ങനെ എന്തെല്ലാം !
 അതിനാല്‍തന്നെ  പെന്‍ഷന്‍ പ്രായം 70-75 വയസ്സാക്കി ഉയര്‍ത്തണം. 

ഇതിനായി ഇനി യുവാക്കളെ എങ്ങനെ മെരുക്കാം.
പി. എസ് . സി. താഴ്ന്ന  പ്രായപരിധിയും ഉയര്‍ന്ന പ്രായപരിധിയും 18-35 എന്നത്   കാലോചിതമായി ഉയര്‍ത്തണം.ഡിഗ്രി അടിസ്ഥാന യോഗ്യതയായ ജോലിക്കും  ഇന്ന്  18-35 വയസ്സാണ്  കുറഞ്ഞ പ്രായം. 18 വയസില്‍ ഡിഗ്രി പാസാകാന്‍ കഴിയുക എവിടെയാണ് ?!  15+2+3= 20 വയസ്സ്  കഴിയുമെന്ന്  ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവിടെ 20-37 ആക്കാന്‍ ആരാണ്  തടസ്സം? ഡോക്ടര്‍ / എഞ്ചിനീയര്‍ ആകാന്‍ 15+2+5=22  വയസ്സ് വേണം. ഇവിടെ 22-39 ആക്കരുതോ? അങ്ങനെ ഓരോന്നിനും സാമാന്യം യോഗ്യത  നേടാന്‍ വേണ്ട  പ്രായം കൂടി കണക്കാക്കിയാല്‍ തന്നെ പരിധി എത്രയോ ഉയരണം ! അങ്ങനെയെങ്കില്‍ പരിധിക്കു പുറത്തായ എത്രയോ പേര്‍ക്ക്  ഇനിയും അവസരം ലഭിക്കുമായിരുന്നു 
 
കുട്ടികളെ !  പിന്നെന്തിനു ടെന്‍ഷന്‍ . 

ഉയരട്ടങ്ങനെ ഉയരട്ടെ !  പെന്‍ഷന്‍ പ്രായം വാനോളം ഉയരട്ടെ !

എല്ലാ പെന്‍ഷന്‍കാരും അനേക കാലം ആരോഗ്യമായി ജീവിക്കട്ടെ എന്ന്  നമുക്ക്  പ്രാര്‍ത്ഥിക്കുകയും ചെയ്യാം. 

മനുഷ്യ ശേഷിതന്നെയാണ്  പദ്മനാഭ സന്നിധിയിലെ സ്വര്‍ണ്ണനിധി ശേഖരതെക്കാള്‍ അമൂല്യനിധി. 

സ്നേഹിതന്‍