Tuesday, August 25, 2015

മനോരമ പത്രാധിപരുടെ അടിയന്തിര ശ്രദ്ധയ്ക്ക്


മനോരമ പത്രാധിപരുടെ അടിയന്തിര  ശ്രദ്ധയ്ക്ക്

ഈ ദിനപ്പത്രത്തിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കും മുൻപ് അവയുടെ സത്യ സ്ഥിതിയെ സംബന്ധിച്ചു വേണ്ട അന്വേഷണങ്ങൾ നടത്തി  പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം  മാത്രമേ  പത്രത്തിൽ പ്രസിദ്ധീകരിക്കാവൂ എന്ന് മനോരമ പത്രാധിപരോട് കാലിൽ വീണ്  അപേക്ഷിക്കുകയാണേ...

എത്ര തട്ടിപ്പിൻറെ കഥകൾ  കേട്ടാലും മലയാളി പഠിക്കില്ലെന്നാണ് മറു നാട്ടുകാര്  പറയുന്നത്. ഇത് ശരിയല്ല. ഓരോ തട്ടിപ്പിന്റെ കഥകൾ  വായിക്കുമ്പോഴും നാം പഠിക്കുന്ന ഒരു പാഠമുണ്ട്. ഇത്ര എളുപ്പമായി നമുക്ക് എങ്ങനെ മറ്റുള്ളവരെ പറ്റിക്കാം?!

 ഈ തൊട്ടടുത്ത നാളുകളിൽ ഒരു പോലീസ്  മേധാവിയുടെ മുന്നറിയിപ്പ്  ഫൈയ്സ് ബുക്കിൽ കണ്ടു. "രാത്രി വീടിനു പുറത്ത്  കുഞ്ഞു കരയുന്നതോ ടാപ്പ് തുറന്നതോ ആയ സ്വരം കേട്ടാൽ ആരും പുറത്തിറങ്ങരുത്. ഹൈ ടെക് കള്ളന്മാരുടെ തന്ത്രമാനത്രേ." അത് ഫേസ് ബുക്കിൽ  വായിച്ച ആരോ അല്ലേ  അടുത്ത ദിവസം കൊല്ലം രണ്ടാം കുറ്റിയിൽ ഇത് പരീക്ഷിച്ചത്.

മോട്ടോർ  പമ്പ് ഓണ്‍  ചെയ്തു  മഴയുണ്ടാക്കി ടോർച്  അടിച്ചു മിന്നലുണ്ടാക്കി, മഴയും മിന്നലുമെന്നു കരുതി പുതച്ചുമൂടിയ വീട്ടമ്മയുടെ മാല കവരാൻ ശ്രമിച്ച വിരുതൻ ആ സൂത്രം പഠിച്ചത് തലേ ദിവസത്തെ  പോലീസ്  മേധാവിയുടെ മുന്നറിയിപ്പ്  വഴിയല്ലെന്നു കരുതാമോ? അതാണ്‌  മലയാളി.

ഇതാ ചുവടെ ഒരു മലയാളി.
ഇതിൽ നിന്നുപോലും 
പഠിക്കും മലയാളി ഒരു പാ....ഠം!!! പോരെ...



മനോരമയോട് ഒത്തിരി സ്നേഹത്തോടെ 
സ്നേഹിതൻ 



No comments: