Thursday, January 31, 2013

വി എസ് അച്യുതാനന്ദന്‍റെ "വിശ്വരൂപം" പൂര്‍ണ രൂപത്തില്‍ പ്രദര്‍ശിപ്പിക്കണം.

വി എസ് അച്യുതാനന്ദന്‍റെ വിശ്വരൂപം പൂര്‍ണ രൂപത്തില്‍ പ്രദര്‍ശിപ്പിക്കണം.
ലാവ്‌ലിന്‍ കേസില്‍ വി. എസ് അച്യുതാനന്ദന്‍ സുപ്രീം  കോടതി ജഡ്ജുമാരെ കണ്ടു എന്ന പി കരുണാകരന്‍ കമ്മിറ്റിയുടെ ആരോപണം ഞെട്ടിക്കുന്നതും സാധാരണക്കാരന് പരമോന്നത നീതിപീടത്തില്‍ പോലുമുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതുമാണ്. ഈ അവസരത്തില്‍ ജഡ്ജിമാരെ കണ്ടു എന്ന ആരോപണം നിഷേധിക്കുന്നതിന് പകരം ജഡ്ജിമാരെ കണ്ടത് ലാവ്ലിന്‍ കേസിനല്ല കവിയൂര്‍-കിളിരൂര്‍ കേസുമായി ബന്ധപ്പെട്ടാണ് എന്നത്രെ വി. എസ് അച്യുതാനന്ദന്‍ പറഞ്ഞത്. ഏതു കേസോ ആകട്ടെ, ഒരു കേസിന്‍റെ വാദി എന്തിനാണ് ജഡ്ജിമാരെ കാണുന്നത്? വാദി തന്‍റെ ശക്തമായ വാദം  കോടതിയിലല്ലേ നിരത്തേണ്ടത്. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള ശിക്ഷിക്കപെട്ടത്തില്‍ വി. എസിന്റെ കറുത്ത കരങ്ങള്‍ ഇല്ലെന്നു എങ്ങനെ ഉറപ്പാക്കും. പല ദശവര്‍ഷണളായി ചില കേസുകളില്‍ പൊതുതാല്പര്യ ഹര്ജിക്കാരായി നടക്കുന്ന പലരും ഇത്തരത്തില്‍ 'കുറ്റ'വാദികളാണോ എന്ന്  അന്വേഷിക്കേണ്ടിയിരിക്കുന്നു.   ആകയാല്‍ ഈ പശ്ചാത്തലത്തില്‍ വി. എസ് അച്യുതാനന്ദന്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ പാമോലിന്‍, കവിയൂര്‍, കിളിരൂര്‍, ഐസ്ക്രീം തുടങ്ങിയവയിലെ അവിഹിത ഇടപെടലുകള്‍ അന്വേഷിക്കുകയും വി എസ് അച്യുതാനന്ദന്‍റെ "വിശ്വരൂപം"പൂര്‍ണ രൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുതെന്ന അടിസ്ഥാന പ്രമാണം 
നമുക്ക് മറക്കാതിരിക്കാം.

കുറ്റം ചെയ്യാതെതന്നെ ശിക്ഷിക്കപ്പെടുകയും ശിക്ഷയുടെ നിഴലില്‍ കഴിയുകയും ചെയ്യുന്നവരുടെ
സ്വന്തം
സ്നേഹിതന്‍ 

No comments: