Saturday, January 30, 2016

മെനക്കെട്ടിരുന്ന് തിര എണ്ണി തിട്ടപ്പെടുത്തിയവനെ സമ്മതിക്കണം.


മെനക്കെട്ടിരുന്ന് തിരയെണ്ണി തിട്ടപ്പെടുത്തിയവനെ സമ്മതിക്കണം.

Thursday, January 14, 2016

വരുമാന സര്‍ട്ടിഫിക്കറ്റിനപേക്ഷിച്ചാല്‍ കിട്ടുന്നത് വരവ് കണക്കാക്കിയ സര്‍ട്ടിഫിക്കല്ല, ചെലവ് കണക്കാക്കിയ സര്‍ട്ടിഫിക്കറ്റാണ്

കേരളാ മെഡിക്കല്‍/എ‍ഞ്ചിനീയറിംഗ് എന്‍ട്രന്‍സ് ആദ്യം മുട്ടേണ്ട വാതിലുകള്‍ അമ്മോ കടുകട്ടി
സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ വാടക വീട്ടില്‍ താമസിക്കുന്ന ഒരു ദരിദ്രന്‍ തന്‍റെ മകനെ അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനും പറഞ്ഞുവിട്ടു.
പറ്റുചീട്ടെവിടെ? അക്ഷയചോദ്യം. (1)
വാടകവീട്ടിലാണ് താമസം. പിന്നെങ്ങനെ പറ്റ്ചീട്ടുകിട്ടാന്‍.
വാടകച്ചീട്ടെവിടെ? അക്ഷയചോദ്യം. (2) ദൈവകൃപയാല്‍ സ്കൂള്‍ രേഖയിലും ആധാര്‍ കാര്‍ഡുകളിലും മുന്‍ വാടക വീടിന്‍റെ മേല്‍വിലാസം കിട്ടിയിട്ടുണ്ട്. പക്ഷെ, ഇപ്പോള്‍ വീട് മാറി പുതിയൊരു വീട്ടിലാണ്. രക്ഷകര്‍ത്താവ് ജനിച്ചത് ഒരു വില്ലേജില്‍. ഇപ്പോള്‍ താമസിക്കുന്നത് മറ്റൊരു വില്ലേജിലും. ഒരു തരത്തില്‍ മല്ലിട്ട് ഓണ്‍ ലൈന്‍ അപേക്ഷ കയറ്റി  വിട്ടു.
അടുത്ത പടി വില്ലേജാഫീസര്‍ വരുമാനം കണക്കാക്കുന്നതാണ്. അത്  കേള്‍ക്കേണ്ടതുതന്നെ.
വില്ലേജാഫീസര്‍ -   പറ്റ് ചീട്ടെവിടെ?
സ്വന്തമായി ഭൂമിയും വീടുമില്ല സാര്‍. കഴിഞ്ഞ വര്‍ഷം കിട്ടിയ വരുമാന സര്‍ട്ടിഫിക്കറ്റ് തുക മറ്റ് പലരുമായി നോക്കുമ്പോള്‍ വളരെ കൂടുതലായിരുന്നു സാര്‍.
വില്ലേജാഫീസര്‍ - അതെങ്ങനെയാണ് കൂടുതലാവുന്നത്. എത്രയാണ് നിങ്ങള്‍ വീട്ടു വാടക കൊടുക്കുന്നത്.   .(നിങ്ങള്‍ കൂട്ടുക)
നിങ്ങള്‍ സ്വയം തൊഴില്‍ ചെയ്യുന്ന കടയ്ക്ക് വാടക എത്രയാണ്  (നിങ്ങള്‍ കൂട്ടുക)
 നിങ്ങളുടെ കറണ്ട് ചാര്‍ജ്  എത്രയാണ്  (നിങ്ങള്‍ കൂട്ടുക)
നിങ്ങളുടെ  കുട്ടികളുടെ വണ്ടിക്കൂലിയും വിദ്യാഭ്യാസ ചെലവുകളും എത്രയാണ്  (നിങ്ങള്‍ കൂട്ടുക)
നിങ്ങളുടെ കുടുംബത്തിന്‍റെ ഭക്ഷണചെലവ് എത്രയാണ്  (നിങ്ങള്‍ കൂട്ടുക) അങ്ങനെ താങ്കളൊന്ന് കൂട്ടിനോക്കിക്കേ. ഇതില്‍നിന്ന് ആയിരമോ രണ്ടായിരമോ മാത്രമേ ഞാന്‍ അധികം കൂട്ടിയിട്ടുള്ളൂ.
ചുരുക്കിപ്പറഞ്ഞാല്‍ വില്ലേജാഫീസില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനപേക്ഷിച്ചാല്‍ കിട്ടുന്നത് വരവ് കണക്കാക്കിയ സര്‍ട്ടിഫിക്കല്ല, ചെലവ്  കണക്കാക്കിയ സര്‍ട്ടിഫിക്കറ്റാണ്. ഇതൊക്കെ ആരോട് പറയാന്‍. എങ്കിലും എങ്ങനെ പറയാതിരിക്കും.വീടും കൂടുമല്ലാത്തവരെ അക്ഷയകേന്ദ്രം മുതല്‍ ഇങ്ങനെ ഏത്തമിടീക്കല്ലേ സാറന്മാരേ. വീടും കൂടുമൊന്നും ആരും സൌജന്യമായി കൊടുത്തില്ലെങ്കിലും  കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍  മനസ്സ് നോവിക്കാതെ പാവങ്ങള്‍ക്ക് കൊടുക്കാനുള്ള നടപടിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അന്യായക്കാരനില്ലാത്ത പരാതികള്‍ പരിഹരിക്കപ്പെടില്ലെന്നത് നാട്ടുനടപ്പായതിനാല്‍
പൊതുജനതാല്പര്യാര്‍ത്ഥം

(ഒപ്പ്)
ഗില്‍ബര്‍ട്ട് കെ എല്‍ കണ്ടച്ചിറ
ഫോണ്‍-9400808142





Friday, January 8, 2016

പി എസ് സി വിജ്ഞാപനം പി എസ് സി വെബ് സൈറ്റില്‍നിന്ന് ആദ്യ ദിവസങ്ങളില്‍ മറച്ചുവയ്ക്കുന്നതെന്തിന്?

പി എസ് സി വിജ്ഞാപനം പി എസ് സി വെബ് സൈറ്റില്‍നിന്ന് ആദ്യ ദിവസങ്ങളില്‍ മറച്ചുവയ്ക്കുന്നതെന്തിന്?
മുകളില്‍ കാണുന്നത് 4 1 16ലെ മനോരമ പത്രത്തില്‍ വന്ന മനോരമയുടെ തന്നെ തൊഴില്‍ വീഥി യുടെ പരസ്യമാണ്. മനോരമ പത്രം കാശ് കൊടുത്ത് വാങ്ങിക്കുന്ന ഉദ്യോഗാര്‍ഥികള്‍തന്നെ തിങ്കളാഴ്ച വീണ്ടും കാശുകൊടുത്ത് തൊഴില്‍വീഥിയും വാങ്ങി കാശ് കളഞ്ഞ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് വെള്ളിയാഴ്ചയായി. തൊഴില്‍വീഥി വിറ്റ് തീര്‍ന്ന ബുധനാഴ്ച മനോരമ ദിനപ്പത്രം ഇതേ നോട്ടിഫിക്കേഷനുകള്‍ പത്രത്തില്‍ സൌജന്യമായി (ഓശാരമായി) നമുക്ക് വിളമ്പിയും തന്നിരുന്നു. 

മുകളില്‍ കാണുന്നത് ഇന്ന് രാവിലെ ആകാഷയോടെ ലോഗിന്‍ ചെയ്ത ഒരു ഉദ്യാഗാര്‍ത്ഥിയുടെ നോട്ടിഫിക്കേഷന്‍ പേജാണ്. ഇതില്‍ എവിടെ 161 തസ്തിക?


മുകളില്‍ കാണുന്നത് ടി ലോഗിന്‍ ചെയ്ത ഉദ്യോദാര്‍ത്ഥി പി എസ് സി വെബ്സൈറ്റിന്‍റെ മെയിന്‍ പേജില്‍ കയറി നോട്ടിഫിക്കേഷന്‍ ക്ലിക്കിയപ്പോള്‍ കിട്ടിയ പേജിന്‍റെ ദൃശ്യമാണ്.  അവിടെ
ഇങ്ങനെ കാണാം. 
LAST DATE: 03.02.2016
CATEGORY NOS. 479/2015 TO 639/2015

ഇതില്‍ ക്ലിക്കിയാല്‍ ബാക്ക് പേജിലേക്ക് പോകും. പിന്നെ എവിടെയാണ് വിജ്ഞാപനം വായിക്കേണ്ടത്? 
പി എസ് സി യുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് വിജ്ഞാപനത്തിന്‍റെ പൂര്‍ണ്ണരൂപം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിറ്റ് കാശ് വാരാന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന തൊഴില്‍ മാധ്യമ-പി എസ് സി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് പി എസ് സി ചെയര്‍മാനോടും സംസ്ഥാന സര്‍ക്കാരിനോടും താഴ്മയായി അപേക്ഷിക്കുന്നു.

എന്ന് 

പൊതുജന താല്പര്യാര്‍ത്ഥം
ഗില്‍ബര്‍ട്ട് കെ എല്‍ കണ്ടച്ചിറ
ഫോണ്‍-9400808142