Wednesday, August 26, 2015

റേഷൻ കാർഡിൽ തെറ്റ് തിരുത്തൽ വെബ് സൈറ്റ് ഉടനടി അടിമുടി പരിഷ്കരിക്കണം.

റേഷൻ കാർഡിൽ തെറ്റ് തിരുത്തൽ വെബ് സൈറ്റ് ഉടനടി അടിമുടി പരിഷ്കരിക്കണം.
ഇപ്പോൾ തെറ്റ് തിരുത്താൻ കൊടുത്തിരിക്കുന്ന വെബ് സൈറ്റ്, തെറ്റ് തിരുത്താനാണോ തെറ്റ് കൂട്ടാനാണോ ഉപകരിക്കുക എന്ന കാര്യത്തിൽ സ്നേഹിതന് ഒരഭിപ്രായമേ ഉള്ളു. തെറ്റ് കൂടും. ഇപ്പോൾ കൊടുത്തിരിക്കുന്നതിൽ കാർഡു  വിവരങ്ങൾ മൂന്ന് പേജുകളിലായി ക്രമീകരിച്ചിരിക്കുന്നു.
കാർഡ് ഉടമയുടെ പേര് തന്നെ ഒന്നാം പേജിൽ മൂന്ന് തവണ പല ചോദ്യങ്ങളിലായി ആവർത്തിച്ചിരിക്കുന്നു. എന്തിനാണ് ഈ ആവർത്തനം? ഇതിൽ രണ്ടെണ്ണം ഒഴിവാക്കിയാൽ അത്രയും ലളിതം! 4-ആമത്തെ ചോദ്യത്തിനു ഉത്തരംതന്നെ ചോദ്യമായി പരിണമിച്ചിരിക്കുന്നു
7 (i) പഴയ വാർഡ്‌ നമ്പർ വച്ചവർക്ക് വാർഡിന്റെ പേര് 10 കി.മീ. ദൂരെയായി. രണ്ടാം പേജിൽ പഴയ റേഷൻ കാർഡിലെ ഉൾപേജു കവറിലെപ്പോലെ കോളം ക്രമീകരിച്ചിരിക്കുന്നു. ഇവിടെ തെറ്റുകളുടെ കൂമ്പാരമാണ്. കഴിഞ്ഞ വർഷം  മരണപ്പെട്ട ഭർത്താവിനെ നീക്കി മകനെ ഭർത്താവാക്കുക, ഭർത്താവിനെ മരുമകനാക്കുക, ഭർത്താവിന്റെയും ഭാര്യയുടെയും വയസുകൾ പരസ്പരം മാറ്റുക. അച്ഛന്റെ  പ്രായമുള്ള മകൻ, മകൻ മകളാകുക, മകൾ മകനാകുക, മലയാളത്തിലെ പേര് ഇംഗ്ലീഷിൽ മറ്റൊന്നാകുക തുടങ്ങി ചിരിക്കാനും കരയാനും കോപിക്കാനുമുള്ള വകകൾ  ഏറെ   ഇതിൽ വാർഡു  നമ്പർ ഒഴികെ മിക്ക വിവരങ്ങളും ഏറെ പേരും ശരിയായി രേഖപ്പെടുത്തിയ ഫാറം കൊടുത്തതായി സ്നേഹിതൻ കണ്ടിട്ടുണ്ട്.
ഈ കുഴപ്പങ്ങൾക്കൊക്കെ കാരണം ഉത്തരവാദിത്വവും പ്രവർത്തി പരിചയവും ഇല്ലാത്തവർ DATA  എൻട്രി നടത്തിയതുമൂലവും ആയതു യഥാ സമയം പരിശോധിച്ച് പിഴവുകൾ പരിഹരിക്കാതെ ബന്ധപ്പെട്ടവർ തിടുക്കത്തിൽ പ്രസിധീകരിചതിനാലുമാണു. ആയതിനാൽ ഇപ്പോൾ കാർഡുടമകളെകൊണ്ട് ഈ കൂറ വെബ് സൈറ്റിൽ തിരുത്തി തെറ്റ് കൂട്ടാതെ കാർഡുടമകൾ എഴുതിത്തന്ന ഫാറം ഒന്നുകൂടി ഒത്തുനോക്കി റേഷനിംഗ് വകുപ്പ് നേരിട്ട് വേണ്ട തിരുത്തലുകൾ ചെയ്ത ശേഷം മാത്രം കാർഡുടമകൾ വരുത്തിയ തെറ്റ് തിരുത്താൻ അവർക്ക് അവസരം കൊടുത്താൽ പോരെ? അവനോന്റെ പിഴ അവനോൻ തിരുത്തുന്നതല്ലേ നല്ലത്?
അപ്പോഴും തെറ്റ് തിരുത്തി "പെട്ടിയിൽ" ഇടുന്നതിനു പകരം എഡിറ്റ്‌ അനുവദിക്കുന്ന അതാതു കോള ത്തിൽ തന്നെ തിരുത്തൽ മലയാളത്തിലും ഇംഗ്ലീഷിലും വരുത്താവുന്ന തരത്തിലും എഡിറ്റിനു  ശേഷം തിരുത്തൽ വന്ന പ്രിന്റ്‌ എടുക്കാൻ സാധിക്കുന്ന വിധത്തിലും  വെബ് സൈറ്റ് പുനർ ക്രമീകരിക്കുകയും വേണം. അനാവശ്യ തിടുക്കമല്ലേ  2015 SSLC ഫലംപോലെ ഇതും ഊരാകുടുക്കിലാക്കിയത്.
രണ്ടു മന്ത്രിമാരെ ഒരു വണ്ടിയിൽ കെട്ടാൻ കൊള്ളാമെന്നു മന്ത്രിമാർ സ്വയം തെളിയിക്കുന്നതോ ഉദ്യോഗസ്ഥർ പറയിപ്പിക്കുന്നതോ?



Tuesday, August 25, 2015

മനോരമ പത്രാധിപരുടെ അടിയന്തിര ശ്രദ്ധയ്ക്ക്


മനോരമ പത്രാധിപരുടെ അടിയന്തിര  ശ്രദ്ധയ്ക്ക്

ഈ ദിനപ്പത്രത്തിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കും മുൻപ് അവയുടെ സത്യ സ്ഥിതിയെ സംബന്ധിച്ചു വേണ്ട അന്വേഷണങ്ങൾ നടത്തി  പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം  മാത്രമേ  പത്രത്തിൽ പ്രസിദ്ധീകരിക്കാവൂ എന്ന് മനോരമ പത്രാധിപരോട് കാലിൽ വീണ്  അപേക്ഷിക്കുകയാണേ...

എത്ര തട്ടിപ്പിൻറെ കഥകൾ  കേട്ടാലും മലയാളി പഠിക്കില്ലെന്നാണ് മറു നാട്ടുകാര്  പറയുന്നത്. ഇത് ശരിയല്ല. ഓരോ തട്ടിപ്പിന്റെ കഥകൾ  വായിക്കുമ്പോഴും നാം പഠിക്കുന്ന ഒരു പാഠമുണ്ട്. ഇത്ര എളുപ്പമായി നമുക്ക് എങ്ങനെ മറ്റുള്ളവരെ പറ്റിക്കാം?!

 ഈ തൊട്ടടുത്ത നാളുകളിൽ ഒരു പോലീസ്  മേധാവിയുടെ മുന്നറിയിപ്പ്  ഫൈയ്സ് ബുക്കിൽ കണ്ടു. "രാത്രി വീടിനു പുറത്ത്  കുഞ്ഞു കരയുന്നതോ ടാപ്പ് തുറന്നതോ ആയ സ്വരം കേട്ടാൽ ആരും പുറത്തിറങ്ങരുത്. ഹൈ ടെക് കള്ളന്മാരുടെ തന്ത്രമാനത്രേ." അത് ഫേസ് ബുക്കിൽ  വായിച്ച ആരോ അല്ലേ  അടുത്ത ദിവസം കൊല്ലം രണ്ടാം കുറ്റിയിൽ ഇത് പരീക്ഷിച്ചത്.

മോട്ടോർ  പമ്പ് ഓണ്‍  ചെയ്തു  മഴയുണ്ടാക്കി ടോർച്  അടിച്ചു മിന്നലുണ്ടാക്കി, മഴയും മിന്നലുമെന്നു കരുതി പുതച്ചുമൂടിയ വീട്ടമ്മയുടെ മാല കവരാൻ ശ്രമിച്ച വിരുതൻ ആ സൂത്രം പഠിച്ചത് തലേ ദിവസത്തെ  പോലീസ്  മേധാവിയുടെ മുന്നറിയിപ്പ്  വഴിയല്ലെന്നു കരുതാമോ? അതാണ്‌  മലയാളി.

ഇതാ ചുവടെ ഒരു മലയാളി.
ഇതിൽ നിന്നുപോലും 
പഠിക്കും മലയാളി ഒരു പാ....ഠം!!! പോരെ...



മനോരമയോട് ഒത്തിരി സ്നേഹത്തോടെ 
സ്നേഹിതൻ