Tuesday, February 5, 2013

സ്ത്രീ പീടനങ്ങളേക്കാള്‍ ക്രൂരമായിരിക്കുന്നു ഈ പുരുഷ പീഡനം.

സൂര്യനെല്ലി കേസ്  : പി ജെ കുര്യനെതിരെ പുനരന്വേഷണാവശ്യം തള്ളിക്കളയണം.
അല്ലെങ്കില്‍ അതൊരു പുതിയ കീഴ്വഴക്കത്തിന്‍റെ തുടക്കമാകും. ഭാവിയില്‍ ഒരു പ്രതിക്കും ഒരു കോടതിയില്‍നിന്നും ഒരുകാലത്തും ശാശ്വതമായ നീതി ലെഭിക്കാതെ വരുന്ന സ്ഥിതി സംജാതമാകും. ഏതു നീതിന്യായ വ്യവസ്ഥയിലും ഏതു പ്രതിക്കും തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരവും അവകാശവും ഉണ്ടാകണം. ശ്രീ പി ജെ കുര്യനും ഈ അവസരം നിഷേധിച്ചുകൂടാ. പ്രസ്തുത അവകാശം നേടിയെടുക്കാന്‍ സുപ്രിം കോടതിവരെ പൊരുതി നേടിയ വിടുതല്‍ നിസാരവല്‍ക്കരിക്കുന്നത് കോടതിയലക്ഷ്യം എന്നല്ലാതെ എന്ത് പറയണം? ഈ സ്ഥിതി ആനയെ മാത്രമല്ല ആനപിണ്ടത്തെയും പേടിക്കണമെന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു. കൂലിക്കൊരു പരാതിക്കാരിയോ പരാതിക്കാരനോ കയ്യിലുന്ടെങ്കില്‍ ആരെയും എത്രവര്‍ഷം വേണമെങ്കിലും തലങ്ങും വിലങ്ങും വേട്ടയാടാമെന്നാ യിരിക്കുന്നു.  കൂലിക്കൊരു ജഡ്ജു കൂടിയുണ്ടെങ്കില്‍ ക...യ്യാ...മം വ...ച്ചു... കി....ട....ത്തി...യേ....നെ....
ഈ സ്ഥിതി പുതിയ നിയമ നിര്‍മാണം നടത്തിയാണെങ്കില്‍പോലും മറികടക്കണം. അല്ലെങ്കില്‍ രാജ്യം അരക്ഷിതാവസ്ഥയില്‍ എത്തും. തീര്‍ച്ച. കാരണം സ്ത്രീ പീടനങ്ങളേക്കാള്‍ ക്രൂരമായിരിക്കുന്നു ഈ പുരുഷ പീഡനം.

സ്നേഹിതന്‍



1 comment:

Unknown said...

വർഷങ്ങൾക്ക് മുന്നെ പി.കെ.കുഞ്ഞാലികുട്ടി സാഹിബിനെ കൂട്ടം കൂടി പീടിപ്പിച്ചപ്പോൾ ഇന്നും പീടിപ്പിച്ച് കൊണ്ടിരിരുക്കുബോൾ കോടത്തികളായ കോടതികൾ ഒക്കെ നിരപരാതിയെന്ന് കണ്ടത്തിയിട്ടും മിണ്ടാതെ നിന്ന കേരള ജനത ഇന്നിപ്പോൾ കുര്യനെ പീടിപ്പിക്കുന്നു എന്ന് പറഞ്ഞ് വിലപിക്കുന്നു. കുഞ്ഞാലികുട്ടിക്ക് ഇല്ലാത്ത പ്രത്യേകത എന്താ കുര്യന്?